ന്യൂദല്‍ഹി: ജസ്റ്റിസ് എച്ച്.എല്‍ ദത്തു ഇന്ത്യയുടെ നാല്‍പ്പത്തി രണ്ടാമത്തെ ചീഫ് ജസ്റ്റിസാകും. ജസ്റ്റിസ് ദത്തുവിനെ ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിനായി അയച്ചു.
നിലവിലെ ചീഫ് ജസ്റ്റിസ് ആര്.എം.ലോധ ഈമാസം 27ന് വിരമിക്കും. ഈ സാഹചര്യത്തിലാണ് കൊളീജിയം ജസ്റ്റിസ് ദത്തുവിന്റെ പേര് കേന്ദ്ര സര്‍ക്കാരിന് അയച്ചത്. കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെയാണ് ജസ്റ്റിസ് ദത്തു സുപ്രീംകോടതി ജഡ്ജിയായി എത്തുന്നത്. അടുത്ത വര്‍ഷം ഡിസംബര്‍വരെയാണ് ജസ്റ്റിസ് ദത്തു ചീഫ് ജസ്റ്റായിരു തുടരുക.
സുപ്രീംകോടതി കൊളീജിയം വഴി നിയമിതനാകുന്ന അവസാനത്തെ ചീഫ് ജസ്റ്റാസിയിരിക്കും ജസ്റ്റിസ് ദത്തു. നിലവില്‍ വരാന്‍ പോകുന്ന പോകുന്ന ജുഡീഷ്യല്‍ കമ്മീഷന് വഴിയായിരിക്കും അടുത്ത ചീഫ് ജസ്റ്റിസിന്റെ നിയമനം നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: