ഇരുപത്തിനാല് വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ മത്സരം ജയിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന ബഹുമതി ഇനി ധോണിക്ക് സ്വന്തം. മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ പേരിലുള്ള റെക്കോര്‍ഡാണ് ടീം ഇന്ത്യ നായകന് ധോണി സ്വന്തം പേരിലാക്കിയിരിക്കുന്നത്.
ഇംഗ്ലണ്ടിനെതിരായ നാലാം ഏകദിനത്തില്‍ ഇന്ത്യ വിജയിച്ചേതാടെയാണ് ഈ ബഹുമതി ധോണിക്ക് സ്വന്തമായത്. ധോണിയുടെ നായകത്വത്തില്‍ 91-ാം വിജയമായിരുന്നു ഇത്. അസ്ഹറുദ്ദീന് 90 ഏകദിനങ്ങളിലാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ടെസ്റ്റ് പരമ്പരയിലെ ദയനീയ പരാജയത്തിനുശേഷമാണ് ഏകദിനത്തില്‍ ഇന്ത്യന്‍ തേരോട്ടം നടന്നത്.
24 വര്‍ഷത്തിനുശേഷമാണ് ടീം ഇന്ത്യ ഇംഗ്ലണ്ടില്‍ ഒരു ഏകദിന പരമ്പര നേടിയത്. 1990-ല്‍ മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ഇന്ത്യ രണ്ട് ഏകദിനങ്ങളും വിജയിച്ചിരുന്നു. അതിനുശേഷം ഇത്തവണയാണ് ഇന്ത്യ ഇംഗ്ലണ്ടിനെ ഏകദിനത്തില്‍ അവരുടെ മണ്ണില്‍ വച്ച് കീഴടക്കിയത്.
1990 മുതല്‍ 1999വരെ ഇന്ത്യന്‍ നായകനായിരുന്ന അസ്ഹര്‍ 174 മത്സരങ്ങളില്‍ നിന്നായിരുന്നു 90 വിജയങ്ങള്‍ സ്വന്തമാക്കിയത്. അതേസമയം ധോണി 7 വര്‍ഷത്തിനിടെ 162 മത്സരങ്ങളില്‍ നിന്നാണ് 91 വിജയം സ്വന്തമാക്കിയത്.
അന്താരാഷ്ട്ര തലത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ ക്യാപ്റ്റനായ താരങ്ങളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് 33കാരനായ ധോണിയുള്ളത്. ഓസ്ട്രേലിയന്‍ മുന്‍ നായകന് റിക്കി പോണ്ടിംഗ് (230), ന്യൂസിലാന്റ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫഌിംഗ് (218), ശ്രീലങ്കയുടെ അര്‍ജുന രണതുംഗെ (193), ഓസ്ട്രേലിയയുടെ അലന് ബോര്‍ഡര്‍ (178), മുഹമ്മദ് അസ്ഹറുദ്ദീന് (174) എന്നിവരാണ് ധോണിക്ക് മുന്നിലുള്ളവര്‍.
ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ എട്ടാം ജയമാണ് ഏകദിനത്തില്‍ ഇന്ത്യ നേടിയത്. ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങള്‍ ജയിച്ചാണ് ഇന്ത്യ കിരീടം നേടിയത്. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ അമ്പതാം ജയമെന്ന പ്രത്യേകതകൂടി ഈ ജയത്തിനുണ്ട്.
ഏകദിന ക്യാപ്റ്റനെന്ന നിലയില്‍ ഇംഗ്ലണ്ടിനെതിരെ കളിച്ച 25 മത്സരങ്ങളില്‍ 17 എണ്ണത്തിലും വിജയിക്കാന്‍ ധോണിക്ക് കഴിഞ്ഞു. അഞ്ചെണ്ണത്തില്‍ മാത്രമാണ് ധോണിയുടെ ഇന്ത്യന്‍ ടീം പരാജയപ്പെട്ടത്. ഒമ്പത് മത്സരങ്ങളില്‍ കൂടി ജയിച്ചാല്‍ രാജ്യത്തെ 100 ഏകദിന വിജയങ്ങളിലേക്ക് നയിക്കുന്ന ആദ്യ ക്യാപ്റ്റനെന്ന പദവിയും ധോണിക്ക് സ്വന്തമാക്കാം.
ഇംഗ്ലണ്ടിനെതിരായ പരമ്പരക്കിടെ സ്റ്റമ്പിംഗ് ലോകറെക്കോര്‍ഡും ധോണി സ്വന്തമാക്കിയിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലുമായി 131 സ്റ്റമ്പിംഗ് നടത്തിയാണ് ധോണി റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. 129 പേരെ പുറത്താക്കിയ മുന്‍ ശ്രീലങ്കന്‍ നായകന് കുമാര്‍ സംഗക്കാരയുടെ പേരിലുള്ള റെക്കോര്‍ഡാണ് ധോണി മറികടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: