ദുബായ്: അല്‍-ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കും വ്യാപിപ്പിക്കാന്‍ നേതാവ് അയ്മന് അല്‍ സവാഹിരിയുടെ ആഹ്വാനം. അമ്പത്തഞ്ചുമിനിട്ട് നീളുന്ന വീഡിയോ സന്ദേശത്തിലൂടെയാണ് അല്‍-ക്വയ്ദ ഭീകരന് സവാഹിരി പുതിയ ആഹ്വാനം നടത്തിയിരിക്കുന്നത്.
ആഹ്വാനത്തെ തുടര്‍ന്ന് ഭീകര വിരുദ്ധസേനയ്ക്കും ഇന്റലിജന്‍സിനും കേന്ദ്രസര്‍ക്കാര്‍ ജാഗ്രതാനിര്‍ദ്ദേശം നല്കി. അല്‍-ക്വയ്ദയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ആഹ്വാനം. കഴിഞ്ഞദിവസമാണ് വീഡിയോ ഇന്റര്‍നെറ്റില്‍ പോസ്റ്റുചെയ്തത്. ബര്‍മ്മ, ബംഗ്ളാദേശ്, ആസാം, കാശ്മീര്‍, ഗുജറാത്ത് തുടങ്ങിയിടങ്ങളിലൂടെയാവും മേഖലയിലെ ആദ്യ ചുവടുവയ്പ്പെന്നും അദ്ദേഹം സന്ദേശത്തില്‍ പറയുന്നു. ഇതിനായി ശക്തമായ യുവനിരയെയാണ് നിയോഗിച്ചിരിക്കുന്നത്.
അഫ്ഗാന് താലിബാന് നേതാവ് മുല്ല ഒമറിനോടാവും തന്റെ സേന ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതെന്നും സന്ദേശത്തില്‍ സവാഹിരി വ്യക്മാക്കി. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മുസ്ളിങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമായി ജിഹാദിനുള്ള ആഹ്വാനവും സവാഹിരി സന്ദേശത്തില്‍ നല്കി. മുസ്ളിങ്ങളുടെ സംരക്ഷണത്തിനായി ഇസ്ളാമിക രാഷ്ട്രം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്നും സവാഹിരി വ്യക്തമാക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: