തിരുവനന്തപുരം: കേരളാ ഗവര്‍ണ്ണറായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് ജസ്റ്റീസ് പി.സദാശിവം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കുന്ന ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചു.
സുപ്രീംകോടതി ജഡ്ജിയെ ഗവര്‍ണറാക്കുന്നതില്‍ പ്രതിഷേധിച്ചാണ് ചടങ്ങ് ബഹിഷ്കരിച്ചതെന്ന് പ്രതിപക്ഷ നേതാക്കള്‍ പറയുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിച്ചില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ ആരോപണം. ക്ഷണം കിട്ടിയില്ലെന്ന് ഭരണപക്ഷത്തെ ചില എംഎല്‍എമാരും ആരോപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങ് ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് രാഷ്ട്രീയവല്‍ക്കരിക്കുകയാണ് ചെയ്തിരിക്കുന്നത്.
ഭരണഘടനാപരമായ ഒരു സ്ഥാനത്തേക്കുള്ള സത്യപ്രതിജ്ഞയാണ് ഇരുവരും ചേര്‍ന്ന് വിവാദത്തിലാക്കിയത്. എന്നാല്‍ ക്ഷണിച്ചിരുന്നുവെന്നും വിഎസിന്റെ ഓഫീസിലുള്ളവര്‍ അത് ഒപ്പിട്ടുവാങ്ങിയെന്നും മുഖ്യമന്ത്രി പറയുന്നു. തനിക്ക് കാര്‍ പാസു മാത്രമാണ് ലഭിച്ചതെന്നാണ് വിഎസ് പറയുന്നത്. കേന്ദ്രത്തിലെ മോദി സര്‍ക്കാരിനോടുള്ള രണ്ടുകൂട്ടരുടേയും രാഷ്ട്രീയ വിരോധമാണ് ഇതിലൂടെ വെളിവായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: