മിയാമി: സ്വന്തംമണ്ണിലെ ലോകകപ്പിലെ കനത്ത തോല്‍വികളുടെ നൊമ്പരങ്ങളെ മറന്ന ബ്രസീല്‍ വിജയപാതയില്‍ മടങ്ങിയെത്തി. ലോകം ഉറ്റുനോക്കിയ സൗഹൃദമത്സരത്തില്‍ കൊളംബിയയെ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീല്‍ മുട്ടുകുത്തിച്ചു. 83-ാം മിനിറ്റില്‍ സൂപ്പര്‍ താരം നെയ്മര്‍ മത്സരത്തിന്റെ ജാതകമെഴുതിയ ഗോള്‍ കുറിച്ചു. ഇതോടെ പരീശിലകന്റെ റോളില്‍ രണ്ടാംവരവ് ജയത്തോടെയാക്കാനും ദുംഗയ്ക്കു സാധിച്ചു. പൊരുതിക്കളിച്ച കൊളംബിയ സമനില അര്‍ഹിച്ചിരുന്നു. ആദ്യ പകുതിയില്‍ യുവാന്‍ ക്വഡ്രാഡോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ പത്തുപേരായി ചുരുങ്ങിയ കൊളംബിയ ബ്രസീലിനെ പിടിച്ചുകെട്ടിയെന്നു തന്നെ തോന്നി. എന്നാല്‍ ഉശിരനൊരു ഫ്രീ കിക്കിലൂടെ കൊളംബിയന്‍ ഗോളി ഡേവിഡ് ഒസ്പിനയെ കീഴടക്കിയ നെയ്മര്‍ ബ്രസീലിന് ജയം സമ്മാനിച്ചു. നെയ്മറുടെ പ്രതിഭ അടിവരയിടുന്നതായിരുന്ന ആ ഗോള്‍. മറുഭാഗത്ത് കൊളംബിയയ്ക്കുവേണ്ടി മാജിക്ക് കാട്ടാന്‍ തുറുപ്പുചീട്ട് ജയിംസ് റോഡ്രിഗസിനു കഴിഞ്ഞതുമില്ല.സൂപ്പര്‍ താരം സ്ലാട്ടന് ഇബ്രാഹിമോവിച്ച് രണ്ടുതവണ ലക്ഷ്യം കണ്ട സൗഹൃദപ്പോരില്‍ എസ്തോണയ്ക്കുമേല് സ്വീഡന് 2-0ത്തിന് ജയിച്ചു.
അന്താരാഷ്ട്ര മത്സരങ്ങളിലെ ഗോള്‍ വേട്ടയില്‍ അര്‍ധസെഞ്ചുറി തികച്ച സ്ലാട്ടന് സ്വീഡന്റെ എക്കാലത്തെയും ടോപ് സ്കോറര്‍ എന്ന റെക്കോര്‍ഡും കൈപ്പിടിയിലാക്കി.സ്വെന്‍ റൈഡലിന്റെ 49 ഗോളുകള്‍ എന്ന റെക്കോര്‍ഡാണ് ഇബ്ര തിരുത്തിയത്. 99 മത്സരങ്ങളില്‍ നിന്നാണ് ഇബ്ര 50 ഗോളുകള്‍ നേടിയത്. എസ്തോണിയയ്ക്കെതിരേ മത്സരത്തിന്റെ മൂന്നാം മിനിറ്റിലും 24ാം മിനിറ്റിലുമായിരുന്നു താരത്തിന്റെ ഗോള്‍ നേട്ടം. മറ്റൊരു മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ ഉറുഗ്വെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഏഷ്യന്‍ ശക്തികളായ ജപ്പാനെ തോല്പിച്ചു. എഡിന്‍സണ്‍ കവാനിയും ഹെര്‍ണാണ്ടസുമാണ് ഉറുഗ്വെയുടെ ഗോളുകള്‍ക്ക് ഉടമകള്‍. ഹോളണ്ടിനെ ഇറ്റലി 20ത്തിനും ഫ്രാന്‍സ് സ്പെയ്നിനെ 10ത്തിനും തോല്‍പ്പിച്ചു. സിറോ ഇമ്മോബൈല്‍, ഡാനിയേലെ ഡെ റോസി എന്നിവര്‍ ഇറ്റലിയുടെ സ്കോറര്‍മാര്‍. 73ാം മിനിറ്റില്‍ ലോയിക് റെമിയുടെ സ്െ്രെടക്കാണ് ഫ്രാന്‍സിനു സ്പാനിഷ് കാളക്കൂറ്റന്മാര്ക്കുമേല് ജയം ഉറപ്പിച്ചുകൊടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: