ഇസ്ലാമബാദ് : പാക്കിസ്ഥാനിലെ കറാച്ചി കപ്പല്‍ നിര്‍മ്മാണ കേന്ദ്രത്തിനുനേരെ താലിബാന്റെ ഭീകരാക്രമണം. ശനിയാഴ്ചയുണ്ടായ വെടിവെപ്പില്‍ ഒരു പാക്കിസ്ഥാന് ഉദ്യോഗസ്ഥനും രണ്ട് ഭീകരരും കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങള്‍ ഇന്നലെ അറിയിച്ചു. ഒരു നേവല്‍ ഉദ്യോഗസ്ഥനും ആറ് നാവികരും പരിക്കേറ്റ് ചികിത്സയിലാണ്. അതേസമയം, ആക്രമണത്തില്‍ പങ്കാളികളായ നാല് ഭീകരരെ ജീവനോടെ പിടികൂടിയതായി പാക്കിസ്ഥാന് നേവി അറിയിച്ചു. ഇവരെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ നടന്ന റെയ്ഡില്‍ തോക്കുകളും മറ്റ് മാരകായുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാന് വക്താവ് ഷഹിദുള്ള ഷഹീബ് അറിയിച്ചു. കൂടാതെ ആക്രമണം നടത്തുന്നതിന് നേവി ഉദ്യോഗസ്ഥരില്‍ നിന്നും സഹായം ലഭിച്ചതായും രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം പാക്കിസ്ഥാന്- അഫ്ഗാന് അതിര്‍ത്തിയായ വടക്കന്‍ വസീരിസ്താനിലെ ഭീകരര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാക് സൈന്യം മുന്നറിയപ്പു നല്‍കിയിട്ടുണ്ട്. അടുത്തിടെ കറാച്ചി എയര്‍പോര്‍ട്ടിലുണ്ടായ ആക്രമണം ഉള്‍പ്പടെ താലിബാന്റെ നേതൃത്വത്തില്‍ ഭീകരാക്രമണങ്ങള്‍ പാക്കിസ്ഥാനില്‍ പരമ്പരയായികൊണ്ടിരിക്കുകയാണ്. 2009, 2011 വര്‍ഷങ്ങളിലും കറാച്ചി വീമാനത്താവളത്തിനു നേരെ ഭീകരാക്രമണം നടന്നിട്ടുണ്ട്. അതേസമയം വസീരിസ്താന്റെ വടക്കന്‍ പ്രവിശ്യ താലിബാന് തീവ്രവാദികളുടെ മുഖ്യതാവളമായി മാറികൊണ്ടിരിക്കുകയാണ്. താലിബാനുമായി നടന്ന ഏറ്റുമുട്ടലില്‍ ഇതുരെ 900ല്‍ അധികം ഭീകരരും 82 സൈനികരും കൊല്ലപ്പെട്ടതായി പാക് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: