നെയില്‍പോളിഷ് ഇഷ്ടപ്പെടാത്തവര്‍ ഉണ്ടാവില്ല അല്ലേ… ഒരു ശതമാനമെങ്കിലും അത് ഉപയോഗിക്കാത്തവരും കാണും. എന്നാല്‍ നെയില്‍പോളിഷിന്റെ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ച് കേട്ടാല്‍ ഉപയോഗിക്കാത്തവരും ഉപയോഗിച്ചുപോകും. കാര്യം വേറൊന്നുമല്ല. പീഡനങ്ങളെ ചെറുക്കാന്‍ ഇനി നെയില്‍പോളിഷിനും സാധിക്കും! ആന്റി-റെയ്പ് നെയില്‍ പോളിഷ് എന്ന സാങ്കേതിക വിദ്യയാണ് ഇതിനായി കണ്ടുപിടിച്ചിരിക്കുന്നത്. കൂടുതലറിയുമ്പോള്‍ ചിലര്‍ ഞെട്ടുമെന്ന് തീര്‍ച്ച. നെയില്‍പോളിഷിന് പീഡനങ്ങളെ എങ്ങനെ തടയാന്‍ കഴിയും എന്നായിരിക്കും അടുത്ത ചിന്ത. സംഭവം നിസാരമല്ല, പാനീയങ്ങളില്‍ മയക്കുമരുന്ന് ചേര്‍ത്ത് മയക്കിയ ശേഷം നടക്കുന്ന പീഡനങ്ങളില്‍ നിന്നും ആദ്യം തന്നെ രക്ഷപ്പെടാനുള്ള തന്ത്രമാണ് ഇന്ത്യന്‍ വംശജനും കൂട്ടുകാരും ചേര്‍ന്ന് കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യന്‍ വംശജന്റെ നേതൃത്വത്തില്‍ യുഎസിലെ നോര്‍ത്ത് കരോലിന സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ നാലു വിദ്യാര്‍ഥികളാണ് നെയില്‍ പോളിഷ് ഉപയോഗിച്ച് ജ്യൂസിലെ മാലിന്യം തിരിച്ചറിയാന്‍ കഴിയുന്ന സംവിധാനം കണ്ടുപിടിച്ചതിന് പിന്നില്‍. ലിറ്റ്മസ് ടെസ്റ്റ് നെയില്‍ പോളിഷ് ആണ് ഇവര്‍ നിര്‍മിച്ചത്. മയക്കിവീഴ്ത്താനുള്ള മരുന്ന് ജ്യൂസില്‍ കലര്‍ത്തിയിട്ടുണ്ടെങ്കില്‍ നെയില്‍ പോളിഷണിഞ്ഞ വിരല്‍ ഒന്നു മുക്കിയാല്‍ മതി വിഷാംശം ഉടന്‍ കണ്ടെത്താനാകും. അങ്ങനെ ചതിയില്‍ നിന്നും രക്ഷനേടാനും സാധിക്കും.
പാര്‍ട്ടികളിലും മറ്റും ജ്യൂസ് പോലുള്ള പാനീയങ്ങളില്‍ മയക്കുമരുന്ന് ചേര്‍ത്ത് പെണ്‍കുട്ടികളെ മയക്കിയ ശേഷം പീഡിപ്പിക്കുന്നത് വ്യാപകമായതോടെയാണ് പുതിയൊരു പരീക്ഷണം നടത്താന്‍ ഇവര്‍ തയ്യാറായത്. സ്ത്രീകള്‍ക്ക് സ്വയരക്ഷയ്ക്കായി സ്ഥിരമായി ഉപയോഗിക്കാന്‍ കഴിയുന്ന എന്തെങ്കിലമൊന്ന് രക്ഷാമാര്ഗമാക്കുക എന്ന ആശയമാണ് ആന്റി റെയ്പ് നെയില്‍ പോളിഷിന്റെ കണ്ടെത്തലിനു പിന്നില്‍. ഇന്ത്യന്‍ വംശജനായ അങ്കേഷ് മദനന്റെ നേതൃത്വത്തിലാണ് പരീക്ഷണം നടത്തിയത്.
നവ സംരംഭങ്ങളെ അവതരിപ്പിക്കുന്ന ഒരു ഷോയില്‍ സംഘത്തിന് ഉല്‍പ്പന്നം വിപണിയില്‍ ഇറക്കാന്‍ ഒരു ലക്ഷം ഡോളര്‍ സഹായവും ലഭിച്ചു. അണ്ടര്‍കവര്‍ കളേഴ്സ് എന്ന പേരില്‍ ഇതു വിപണിയിലെത്തിക്കാനാണ് സംഘത്തിന്റെ താല്‍പ്പര്യം. സംരംഭംക പ്രോത്സാഹന പദ്ധതിയില്‍നിന്ന് 11250 ഡോളര്‍ സമ്മാനവും ഇവര്‍ക്കു ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: