679. ഛായാനാഥഃ – ഛായ എന്ന പദത്തിന് പ്രതിബിംബം, നിഴല്‍, ശോഭ എന്നീ അര്‍ത്ഥങ്ങളുമുണ്ട്. സൂര്യദേവന് പ്രതിബിംബത്തിന്റെയും നിഴലിന്റെയും നാഥനുമാണല്ലോ
680. ദിവാകരഃ – ദിവസത്തെ ഉണ്ടാക്കുന്നവന്. ദിവസത്തിനും ദിവസത്തിനും പകല്‍ എന്നും പകലും രാത്രിയും ചേര്‍ന്ന കാലമെന്നും അര്‍ത്ഥമുണ്ട്. സൂര്യന്റെ ഉദയാസ്തമനങ്ങള് കൊണ്ടാണ് ദിവസം ഉണ്ടാകുന്നത്. അനന്തമായ കാലത്തിനു നിയാമകനും ദിവാകരനായ സൂര്യദേവന് തന്നെയാണ്.
681. സ്ഥാവരജംഗമഗുരുഃ – സ്ഥാവരവും ജംഗമവുമായ എല്ലാത്തിനും ഗുരുവായവന്. ഗുരു പന്ന പദത്തിന് ഇവിടെ ഗുരുത്വാത് സര്വാധിക്യാത് ഗുതുഃ” എന്ന നിര്‍വചനം സ്വീകരിക്കണം. എല്ലാത്തിനും മേലായവന് എന്നര്‍ത്ഥം. പ്രപഞ്ചത്തില്‍ ചരവും അചരവുമായി ജീവനുള്ളതെന്നും ഇല്ലാത്തതെന്നും നാം കരുതുന്ന നിരവധി ജീവികളും വസ്തുക്കളുമുണ്ട്. അവയിലെല്ലാം വ്യാപിക്കുകയും അവയെല്ലാം അധഃകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ചൈതന്യമാണ് ഗുരുവായൂരപ്പനെന്നും കൃഷ്ണനെന്നും വിഷ്ണുവെന്നും പറയപ്പെടുന്ന ചരാചരഗുരു.
682. ഖജേ്യാതിസ്ഃ – ആകാശത്തില്‍ പ്രകാശിക്കുന്നവന്‍. ഗുരുവായൂരപ്പനെ സൂര്യനായി അവതരിപ്പിക്കുന്ന നാമങ്ങളുടെ കൂട്ടത്തില്‍ ഒന്നായതുകൊണ്ട് ആകാശത്തു പ്രകാശിച്ച് ഭൂമിക്ക് ചൂടും വെളിച്ചവും തരുന്ന സൂര്യന് എന്നു നാമത്തിനു വ്യാഖ്യാനം. മനസ്സിന്റെ പ്രതീകമായി ആകാശത്തെ അധ്യാത്മചര്ച്ചയായി അവതരിപ്പിക്കാറുണ്ട്. മനസ്സാകുന്ന ആകാശത്തില്‍ ജ്ഞാനമായി പ്രകാശിക്കുന്നവന്‍.
683. ലോകബാന്ധവഃ – ലോകത്തിനു ബന്ധുവായവന്‍. സൂര്യനായി ഭഗവാന് രൂപം സ്വീകരിച്ചത് ലോകത്തിന്റെ നന്മയ്ക്കുവേണ്ടിയാണ്. ചൂടായും വെളിച്ചമായും മഴയ്ക്കു കാരണമായും കാലനീയമകനായും എങ്ങനെയൊക്കെ ലോകത്തെ ഉജ്ജീവിപ്പിക്കുന്നുവെന്ന് മുന്‍നാമങ്ങളുടെ വ്യാഖ്യാനത്തില്‍ സൂചിപ്പിച്ചിരുന്നു.
684. കര്മ്മസാക്ഷിഃ – എല്ലാ കര്‍മ്മങ്ങള്‍ക്കും സാക്ഷിയായവന്. എല്ലാവരുടെയും എല്ലാകര്‍മ്മങ്ങളും അറിയുന്നു. ഒന്‍പതു ദേവതകളുണ്ട്. സൂര്യന്, സോമന്, യമന്‍, കാലം, പഞ്ചഭൂതങ്ങള്‍ എന്നിവര്‍ ഇവരില്‍ പ്രാധാന്യം സൂര്യനാണ്. ഭൂമിയില്‍ നടക്കുന്ന എല്ലാ കാര്യങ്ങളും സൂര്യന് തന്റെ സഹസ്രകോടി രശ്മികളാകുന്ന നേത്രം കൊണ്ടറിയുന്നു.
685. ജഗച്ചക്ഷുഃ – ജഗത്തിന്റേ കണ്ണായവന്‍. മുന്നാമനത്തിന്റെ അര്‍ത്ഥത്തിന്റെ തുടര്‍ച്ചയാണ് ഈ നാമം എന്നു പറയാം. ശരീരത്തിനു പ്രവര്‍ത്തിക്കണമെങ്കില്‍ ചുറ്റുപാടുമുള്ള കാര്യങ്ങള്‍ അറിയണം. അതിനുള്ള ജ്ഞാനേന്ദ്രിയങ്ങളില്‍ പ്രധാനപ്പെട്ടതാണ് കണ്ണ്. കാത്, മൂക്ക്, ത്വക്ക്, നാക്ക് എന്നു നാലു ജ്ഞാനേന്ദ്രിയങ്ങള്‍ കൂടിയുണ്ട്. ലോകത്തെ ശരീരമായി കരുതിയാല്‍ അതിന്റെ കണ്ണായി സൂര്യദേവനെ കരുതാം. പ്രപഞ്ചത്തിന്റെ ഓരാ ഘടകത്തിന്റെയും പ്രവര്‍ത്തനം എങ്ങനെ നടക്കുന്നുവെന്നു കണ്ടറിഞ്ഞ് അതിനെ നിയന്ത്രിക്കുന്നവന്.
ഡോ. ബി.സി.ബാലകൃഷ്ണന്
…. തുടരും
പ്രതികരിക്കാൻ ഇവിടെ എഴുതുക: