പത്തനംതിട്ട: പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി ജലമേള ആചാരപെരുമയോടെ ഇന്ന് നടക്കും. ഉച്ചയ്ക്ക് 1.30ന് കേന്ദ്ര ടൂറിസം മന്ത്രി ശ്രീപദ്യെശോ നായിക് ജലമേള ഉദ്ഘാടനം ചെയ്യും. സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷതവഹിക്കും.
പാര്‍ത്ഥസാരഥിയുടെ പ്രതിഷ്ഠാദിനമായ ഉതൃട്ടാതി നാളിലാണ് ഏറെ പ്രശസ്തമായ ഈ ജലമേള. ആറന്മുളയുടെ പാരമ്പര്യ ശൈലി നിലനിര്‍ത്തുന്നതിനായി വെച്ചുപാട്ടിന്റെ താളത്തില്‍ ബാച്ച് അടിസ്ഥാനത്തിലാണ് ഇക്കുറി ജലമേള. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ ഒരേ താളത്തില്‍ ഒരേ പോലെ തുഴഞ്ഞെത്തുന്ന ബാച്ചിലെ മൂന്ന് പള്ളിയോടങ്ങളാണ് ഫൈനലില്‍ എത്തുന്നത്.
രണ്ടാംസ്ഥാനത്ത് എത്തുന്ന ബാച്ചിനെ ലൂസേഴ്സ് ഫൈനലില്‍ മത്സരിപ്പിക്കും. മന്നം ട്രോഫിക്കു പുറമെ ആര്. ശങ്കര്‍ ട്രോഫി, ദേവസ്വം ബോര്‍ഡ് ട്രോഫി,രാജപ്രമുഖന്‍ ട്രോഫി, ചങ്ങംകരിതങ്കപ്പനാചാരി ട്രോഫി ജില്ലാ പഞ്ചായത്ത് ട്രോഫി എന്നിവയുള്‍പ്പെടെയുള്ള സമ്മാനങ്ങളും പുരസ്കാരങ്ങളും ക്യാഷ് അവാര്‍ഡുകളും വിവിധ വിജയികള്‍ക്ക് നല്‍കും. മത്സരത്തേക്കാളേറെ ഭക്തിക്കും പാരമ്പര്യത്തിനുമാണ് ജലമേള പ്രാധാന്യം നല്‍കുന്നത്.
പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ഒരുക്കങ്ങളാണ് ജലമേളയ്ക്കായി നടത്തിയിട്ടുള്ളത്. 51 പള്ളിയോടങ്ങള്‍ ഈവര്‍ഷത്തെ ജലമേളയില്‍ പങ്കെടുക്കും. എ, ബി ബാച്ചുകളിലായി തിരിച്ചാണ് പള്ളിയോടങ്ങള്‍ മത്സര വള്ളംകളിയില്‍ പങ്കെടുക്കുന്നത്.
പരമ്പരാഗത രീതിയില്‍തന്നെ വേണം പള്ളിയോടങ്ങള്‍ ജലമേളയില്‍ പങ്കെടുക്കാനെന്ന് സംഘാടകര്‍ അറിയിച്ചിരുന്നു. ജലമേളയുടെ തത്സമയ സംപ്രക്ഷണം ദൂരദര്‍ശന്റെ ഡിഡി ഭാരതി, മലയാളം, ഇന്ത്യ എന്നീ ചാനലുകളിലൂടെ 65 രാജ്യങ്ങളില്‍ സംപ്രേക്ഷണം ചെയ്യും. ലോകമെമ്പാടുമുള്ള ആളുകള്‍ക്ക് ആറന്മുള ഉതൃട്ടാതി ജലമേള കാണുന്നതിനായി തത്സമയ സംപ്രേക്ഷണവും ഒരുക്കിയിട്ടുണ്ട്. ംംം.മൃമിാൗഹമ്മഹഹമാസമഹശ.ശി എന്ന സൈറ്റില്‍ രാവിലെ 9മണിമുതല്‍ സംപ്രേക്ഷണം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: