ന്യൂദല്‍ഹി: താഴ്ന്ന ക്ലാസ്മുതല്‍ കുട്ടികളെ ഭഗവദ്ഗീത പഠിപ്പിക്കണമെന്ന് ഭാരത് വികാസ് പരിഷത് ആഭിപ്രായപ്പെട്ടു. ദേശീയ അദ്ധ്യക്ഷന്‍ സീതാറാം പരീഖിന്റെ അദ്ധ്യക്ഷതയില്‍ ദല്‍ഹിയില്‍ നടന്ന ദേശീയ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. മാനുഷികമായും ശാരീരകമായും ബൗദ്ധികമായും ഉത്തമ തലമുറയെ വാര്‍ത്തെടുക്കുവാന്‍ ഇത് സഹായകരമാകുമെന്നും അഭിപ്രായമുയര്‍ന്നു.
ഗുരുവന്ദന് ഛാത്ര അഭിവന്ദന് എന്ന പേരില്‍ വര്‍ഷങ്ങളായി അദ്ധ്യാപക ദിനത്തില്‍ വികാസ് പരിഷത്ത് കുട്ടികള്‍ക്കായി നടത്തിവന്നിരുന്ന ദിനാചരണത്തിന് ഈ വര്‍ഷം പ്രധാനമന്ത്രി മോദി കൂടുതല്‍ മാനം നല്‍കിയതില്‍ സെക്രട്ടേറിയറ്റ് അദ്ദേഹത്തെ അഭിനന്ദിച്ചു.
വിവിധ മത്സരങ്ങളില്‍ വിജയികളായ വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യപകര്ക്കുമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രധാനമന്ത്രി ഒപ്പിട്ട് നല്‍കിയെന്നത് സ്വാഗാതാര്‍ഹമാണെന്ന് ദേശീയ സെക്രട്ടറി കെ.ടി. ഹരിഹരകുമാര്‍ അഭിപ്രായപ്പെട്ടു. ഗ്രാമീണ വികാസം, മഹിളകളുടെ ഉന്നമനം, സ്വച്ഛ ഭാരതം സുന്ദര്‍ ഭാരതം ഔര്‍ ഭാരതം പരിസ്ഥിതി സംരക്ഷണം, വ്യക്തി വികാസം, സ്വാമി വിവേകാനന്ദ സന്ദേശ പ്രചാരണം തുടങ്ങിയ വികാസ് പരിഷത്തിന്റെ പ്രവൃത്തി മണ്ഡലങ്ങളില്‍ പുത്തന്‍ ഉണര്‍വ് പ്രദാനം ചെയ്യുവാന്‍ പ്രധാനമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ സഹായരകരമായതായി സെക്രട്ടേറിയറ്റ് വിലയിരുത്തി. ഉത്രാടദിനത്തിലും തിരുവോണദിനത്തിലുമായി നടന്ന സെക്രട്ടേറിയറ്റ് യോഗം മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്ന്നതോടൊപ്പം മഹാബലി പ്രദാനം ചെയ്ത മഹത്തായ സന്ദേശങ്ങള്‍ ലോകത്തിന് കേരളം നല്കിയ സംഭാവനയാണെന്നും യോഗം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: