തിരുവനന്തപുരം: തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍ ്യൂനിന്ന് സംസ്ഥാനത്തിന് ഇക്കുറിയും അധിക മഴലഭിച്ചു. ഒന്‍പത് ശതമാനം അധിക മഴയാണ് ഇത്തവണ ലഭിച്ചത്. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് ഇടുക്കി, എറണാകുളം ജില്ലകളിലാണ്. ഇടുക്കിയില്‍ 43 സെന്റീമീറ്റര്‍ അധികം മഴ പെയ്തപ്പോള്‍ എറണാകുളത്ത് 40 സെന്റീമീറ്റര്‍ മഴ അധികമായി പെയ്തു.
185.45 സെന്റീമീറ്റര്‍ മഴയാണ് ഇന്നലെ വരെ സംസ്ഥാന്യൂത്തിനു ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍, ലഭിച്ചത് 202.55 സെന്റീമീറ്ററാണ്. ഇതോടെ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷത്തില്‍നിന്ന് ആകെ ലഭിക്കേണ്ട മഴയുടെ 99.3 ശതമാനവും ഇതിനോടകം ലഭിച്ചുകഴിഞ്ഞു.
കാലവര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍ ബാക്കി നില്ക്കുമ്പോള് ഇനി കിട്ടുന്ന മഴ അധികമാണ്. കഴിഞ്ഞ വര്‍ഷം 26 ശതമാനം അധിക മഴയാണ് സംസ്ഥാനത്തിനു ലഭിച്ചത്. ഇക്കുറിയും അത്രത്തോളം മഴ അധികമായി ലഭിക്കുമെന്ന നിഗമനത്തിലാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.
തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാലത്ത് കേരളത്തിന് ലഭിക്കേണ്ട്യുആകെ മഴ 203.96 സെന്റീമീറ്ററാണ്. എന്നാല്‍ ഈ വര്‍ഷം ഇതു വരെ 202.55 സെന്റീമീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞ വര്‍ഷം 257.03 സെന്റീമീറ്ററും ലഭിച്ചിരുന്നു.
കാസര്‍ഗോഡ്, വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ മാത്രമാണ് മഴക്കുറവുള്ളത്.
വിവിധ ജില്ലകളില്‍ ഇതുവരെ ലഭിച്ച മഴയുടെ അളവുകള്‍ ചുവടെ, ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവ് ബ്രായ്ക്കറ്റില്‍. ആലപ്പുഴ-148.5(152.9). കണ്ണൂര്‍-275.6(251.4). എറണാകുളം-223.5(183.4). ഇടുക്കി-247.2 (204.0). കാസര്‍ഗോഡ്-258.4 (283.0). കൊല്ലം-129.1(115.7). കോട്ടയം-195.5(168.7). കോഴിക്കോട്-266.0(241.4). മലപ്പുറം-214.6 (189.9). പാലക്കാട്-176.4(150.4). തിരുവനന്തപുരം-83.6(73.5). തൃശൂര്‍- 182.1(198.2). വയനാട്-240.3(247.8).
പ്രതികരിക്കാൻ ഇവിടെ എഴുതുക: