തൊടുപുഴ : മൂവാറ്റുപുഴ മേജര്‍ ഇറിഗേഷന്‍ പ്രൊജക്റ്റിന്റെ ഭാഗമായുള്ള കനാല്‍ റോഡുകള്‍ തകര്‍ന്ന് മെറ്റില് ഇളകിക്കിടക്കുകയാണ്. മലങ്കരഅണക്കെട്ടില് നിന്നും ആരംഭിക്കുന്ന ഈ കനാല്‍ മൂന്നു ജില്ലകളിലേ പതിനായിരക്കിന് ജനങ്ങള്‍ക്ക് നേരിട്ട് ഉപയോഗപെടുന്ന ഒന്നാണ്. ഇടുക്കി ,കോട്ടയം, ഏറണാകുളം എന്നീ ജില്ലകളിലൂടെയാണ് കനാല്‍ കടന്നു പോകുന്നത്. തൊടുപുഴയില്‍ പ്രധാനമായും മലങ്കര, തെക്കുംഭാഗം, ഇടവെട്ടി, തൊണ്ടിക്കുഴ (ചാലംകോട്), പെരുംമ്പിള്ളിച്ചിറ,കുമാരമംഗലം, നാഗപുഴ തുടങ്ങിയ ഇടങ്ങളിലൂടെയാണ് കനാലിന്റെ ഗതി.
1974 ല്‍ ആണു ഈ പ്രൊജക്റ്റ് ആരംഭിക്കുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് വീടുകളിലേക്ക് എത്തുന്നതിനുള്ള പ്രധാന മാര്‍്ഗ്ഗമാണ് കനാല്‍ റോഡുകള്‍. മറ്റു റോഡുകളോ നടപ്പ് വഴികാളോ ഇല്ലാത്തവരാണ് ഇതില്‍ കൂടുതലും.വലതുകര ഇടതുകര എന്നിങ്ങനെ രണ്ടു റോഡുകള്‍ ഈ പ്രൊജക്റ്റ്ന്റെക ഭാഗമായി ഉണ്ട്. പല ഇടങ്ങളിലും വലതുകര റോഡ് നിലവില്‍ ഇല്ലാ എന്നുള്ളതാണ് വസ്തുത. ഈ രണ്ടു റോഡുകളിലും പ്രധാനം ഇടതുകര റോഡ് ആണ.് അതിനു 37.10 കി.മീ ദൂരംനീളം വരും. വലതുകര റോഡിന് 28.71 കി.മീറ്ററും. ഏഴ് മാസം മുന്‍പ് മന്ത്രി പി.ജെ. ജോസഫിന്റെ പ്രത്യേക നിര്്ദേശ പ്രകാരം ഇടതുകര റോഡ് ടാറിംങ് ഭാഗികമായി ടാറിംങ് നടത്തിയിരുന്നു. അന്നാണ് ഭാരവാഹനങ്ങള്‍ കര്്ശ നമായി നിരോധിച്ചിരിക്കുന്നു എന്ന ബോര്‍ഡുകളും,ഭാരവാഹനങ്ങള്‍ കടന്നു പോകാതിരിക്കുന്നതിനായി റോഡിനു കുറുകെ ക്രോസ്പൈപ്പ് ഡിവൈഡര്‍ സ്ഥാപിച്ചതും. എന്നാല്‍ ദിവസങ്ങല്്ക്കുള്ളില് അവ നശിപ്പിക്കപെട്ടു. ക്രോസ്പൈപ്പ് ഡിവൈഡറുകള്‍ ഉപയോഗിച്ച് തകര്്ക്കുന്നതു കണ്ടിട്ടുംഒരു വെക്തിയോ സഘടനകളും ഇതില്‍ ഇടപെടാന്‍ തയ്യാറായതുമില്ല. കുറ്റക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുക്കാന്‍ പോലീസും തയ്യാറായില്ല. കനാല്‍ ബണ്ട് റോഡിലൂടേ ഉള്ള ഭാരവാഹനങ്ങള്‍ കര്്ശനമായി നിരോധിച്ചിരിക്കുന്നു എന്ന ബോര്്ഡ്് ഇവിടെ ആരും കണ്ട ഭാവം വയ്ക്കാറില്ല. വീടുപണിക്കും എളുപ്പാവഴികള്ക്കും ആയി നിരവതി വാഹനങ്ങളാണ് ഇതിലെ ദിനം പ്രതി കടന്നു പോകുന്നത്. കൂടാതെ പോലീസ് ചെക്കിംഗ് ഇല്ലാ എന്നുള്ളതും ഈ വഴികള്‍ ഉപയോഗിക്കാന്‍ പലരേയും പ്രോത്സാഹി്പിക്കുന്നു. ടിപ്പറുകളും ലോറികളും ഇതിലെ തലങ്ങും വിലങ്ങും പായുന്നു. മാത്രവുമല്ല ഇവരുടെ അമിത വേഗവും ഇരുചക്ര വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാതെയും ഉള്ള യാത്രയും നിരവധി അപകടങ്ങള്‍ വരുത്തി വയ്ക്കുന്നു.
കനാല്‍
പൊട്ടിപ്പൊളിഞ്ഞു
കനാലിന്റെറ എല്ലാ ഇടങ്ങളിലും കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്നിരിക്കുന്നു. സൈഡ് കെട്ട് ് ഇടിയാന്‍ തുടങ്ങിയിട്ടും നടപടികളില്ല. പല ഇടങ്ങളിലും കുളികടവുകള്‍ നശിച്ചു. കൃഷിക്കും ജലസേജനത്തിനും ആയി നിര്‍മ്മിച്ച കനാല്‍ നാശത്തിന്റെ് വക്കിലാണ്. ഒരാള്‍ വരെ പൊക്കത്തില്‍ പല ഇടത്തും പുല്ലുകള്‍ വളര്‍്ന്നു നില്‍ക്കുകയാണ്.ഇതും നിരവധി വാഹന അപകടങ്ങള്‍ക്ക് കാരണമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: