തൊടുപുഴ : കെഎസ്ആര്‍ടിസിയുടെ തൊടുപുഴ- കോട്ടയം ചെയില്‍ സര്‍വ്വീസ് കണ്ണിപൊട്ടിയോടുന്നു. ഈ ബസുകള്‍ പതിന്ഞ്ച് മിനിറ്റ് ഇടവിട്ട് തൊടുപുഴയില്‍ നിന്നും സര്വ്വീസുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ വൈകിട്ട് ആറുമണി കഴിഞ്ഞ് കോട്ടയം ഭാഗത്തേയ്ക്കുള്ള ബസുകള്‍ കിട്ടണമെങ്കില്‍ ദൈവം കടാക്ഷിക്കണം. ഇന്നലെ രണ്ടര മണിക്കൂറോളം കാത്ത് നിന്നപ്പോഴാണ് പാലാ ഭാഗത്തേയ്ക്ക് ഒരു ബസ് ലഭിച്ചത്. ഇത് അവസാനത്തെ ചാലായിരുന്നു. അഞ്ച് ബസുകള്‍ സര്‍വ്വീസ് നടത്തേണ്ട സമയത്താണ് ഒരു ബസ് വന്നത്. യാത്രക്കാര്‍ ബസില്‍ കയറ്റാന്‍ ശ്രമം നടത്തിയെങ്കിലും പലര്‍ക്കും ബസ് കിട്ടിയില്ല. പിന്നീട് രാത്രി 11.30ന് കട്ടപ്പനയില്‍ നിന്നും തിരുവന്തപുരത്തേയ്ക്ക് പോയ ബസിലാണ് സ്ത്രീകളുള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് കയറാനായത്. ബസ് ഇല്ലാത്തതെന്തെന്ന് ചോദിച്ചാല്‍ ഏറ്റുമാനൂരിലെ കുരുക്കിനെയാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പ്രതിക്കൂട്ടിലാക്കു
ന്നത്.
ജീവനക്കാര്‍ തോന്നിയ സമയത്ത് ബസുകള്‍ ഓടിക്കുന്നതാണ് പല ട്രിപ്പുകളും മുടങ്ങാന്‍ കാരണമായിരിക്കുന്നത്. കോട്ടയത്തു നിന്നും തൊടുപുഴയ്ക്കുള്ള രാത്രി സര്‍വ്വീസുകള്‍ പാലായിലെത്തുമ്പോള്‍ ട്രിപ്പ് അവസാനിപ്പിക്കുന്നുണ്ട്.ഇതാണ് തൊടുപുഴയില്‍ ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക് ഇരുട്ടിടിയാകുന്നത്. പാലായിലെ എറ്റിഓയ്ക്കും മറ്റ് ഉന്നത ജീവനക്കാര്‍ക്കുമെതിരെ പ്രൈവറ്റ് ബസുകാരുമായി അവിഹിത ഇടപാടു നടത്തുന്നു എന്ന ആക്ഷേപം നിലനില്‍ക്കെയാണ് ട്രിപ്പ് മുടക്കി കോര്‍പ്പറേഷനെയും ജനങ്ങളെയും പറ്റിക്കുന്ന നടപടികൂടി കൈക്കൊള്ളുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: