കോഴിക്കോട്: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കെതിരെ ദേശവിരുദ്ധ നിരോധനനിയമ(യുഎപിഎ) പ്രകാരം കേസെടുത്തതില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഹാലിളക്കം. സിപിഎമ്മുകാരായ പ്രതികള്ക്തെതിരെ പ്രസ്തുത നിയമപ്രകാരം കേസെടുത്തത് ജനവിരുദ്ധവും ഭരണഘടനാവിരുദ്ധമാണെന്നാണ് പോപ്പുലര്‍ഫ്രണ്ട് സംസ്ഥാന ജനറല്‍സെക്രട്ടറി കെ.സാദത്തിന്റെയും ട്രഷറര്‍ കെ.എച്ച്. നാസറിന്റെയും വിലാപം. മനോജിനെ കൊലപ്പെടുത്തിയതിനെതിരെ പേരിന് പോലും പ്രതിഷേധിക്കാന്‍ വിസമ്മതിച്ച്കൊണ്ട് കൊലയാളികള്‍ക്ക് വേണ്ടിയാണ് പോപ്പുലര്‍ഫ്രണ്ട് ഇപ്പോള്‍ രംഗത്തിറങ്ങിയിരിക്കുന്നത്. കൊലയാളികള്‍ക്കെതിരെ ചുമത്തിയ നിയമത്തിനെതിരെ വാളോങ്ങുന്ന സംഘടന ഇതിന് ജനവിരുദ്ധതയുടേയും ഭരണഘടനാവിരുദ്ധതയുടെയുമായ ന്യായത്തെയാണ് കൂട്ടുപിടിക്കുന്നത്.
തൊടുപുഴയില്‍ കോളേജ് പ്രൊഫസറുടെ കൈവെട്ടിയ കേസിലേയും കണ്ണൂര്‍ നാറാത്ത് കേന്ദ്രീകരിച്ച് ആയുധപരിശീലനവും ദേശവിരുദ്ധ പ്രവര്‍ത്തനവും നടത്തിയ കേസിലെയും പ്രതികള്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയത് പ്രതികാരത്തിന്റെ രീതിയിലാണെന്നാണ് പോപ്പുലര്‍ഫ്രണ്ട് ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നത്. യുഎപിഎ നിയമം ജനകീയസമരങ്ങള്‍ക്ക് നേതൃത്വം നല്കുന്നവരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും രാഷ്ട്രീയപ്രതിയോഗികളേയും ന്യൂനപക്ഷങ്ങളേയും അടിച്ചമര്ത്താനുള്ളതാണെന്നും പോപ്പുലര്‍ ഫ്രണ്ടിന്റെ കണ്ടുപിടിച്ചിട്ടുണ്ട്.
മനോജിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണസംഘത്തിന് അമിതാധികാരം നല്‍കുന്നതാണ് യുഎപിഎ നിയമമെന്നാണ് സംഘടനയുടെ പ്രധാന കുറ്റപ്പെടുത്തല്‍.
യാതൊരു പ്രകോപനമോ സംഘര്‍ഷമോ ഇല്ലാത്ത ഒരു സാഹചര്യത്തിലാണ് പട്ടാപ്പകല്‍ ആര്‍എസ്എസ് നേതാവ് മനോജിനെ സിപിഎം അക്രമിസംഘം ക്രൂരമായി കൊലപ്പെടുത്തിയത്. വ്യക്തമായ ഗൂഢാലോചനയും വേണ്ടതിലധികം മുന്നൊരുക്കങ്ങളും നടത്തിയാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ മനോജിനെ കൊലപ്പെടുത്തിയത്. അതുകൊണ്ടുതന്നെ കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ നിയമം ചുമത്തിയതിനെതിരെ സിപിഎം നേതൃത്വം മാത്രമാണ് രംഗത്ത് വന്നത്. എന്നാല്‍ ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണപ്രഖ്യാപിച്ച്കൊണ്ട് ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ഭാരവാഹികളും രംഗപ്രവേശം ചെയ്തിരിക്കുകയാണ്. കൊലപ്പെടുത്തിയവന്റെ മനുഷ്യാവകാശത്തിന് വേണ്ടിയുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ഈ മുതലക്കണ്ണീരിന് പിന്നിലുള്ള ഉള്ളിലിരിപ്പ് ഇവിടെ കൂടുതല്‍ വ്യക്തമാക്കുകയാണ്.
കൊലപാതകരാഷ്ട്രീയം ശൈലിയാക്കി നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന സിപിഎം നേതൃത്വത്തിന് മനോജ് വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടി പോപ്പുലര്‍ ഫ്രണ്ടിന്റെ കൂട്ടുചേരല് തങ്ങളുടെ രഹസ്യഅജണ്ടയ്ക്കുള്ള അംഗീകാരവുമായി മാറുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: