മുണ്ടക്കയം: മുണ്ടക്കയം പാര്‍ത്ഥസാരഥി ക്ഷേത്രത്തിന്റെ ഭൂമിയില്‍ മുസ്ലീം ലീഗിന്റെ ഓഫീസ് നിര്‍മ്മിക്കാനുള്ള ശ്രമം ഭക്തജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമാകുന്നു. വ്യാജരേഖകള്‍ നിര്‍മ്മിച്ചാണ് ക്ഷേത്രഭൂമി കയ്യേറാന്‍ ഗൂഢനീക്കം നടന്നിരിക്കുന്നത്. മുണ്ടക്കം ബസ് സ്റ്റാന്‍ഡില്‍ നിന്നും ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയുടെ ഇടതുവശത്തായി 15 സെന്റോളം ഭൂമിയാണ് കയ്യേറ്റത്തിന് വിധേയമായത്. ലീഗ് നേതാക്കള്‍ ജെസിബി ഉപയോഗിച്ച് കഴിഞ്ഞ ദിവസം ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ ഭക്തജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്നു. സംഭവത്തില്‍ ഭക്തജനങ്ങളില്‍ കടുത്ത് അമര്‍ഷം പുകയുകയാണ്.
പതിമൂന്നര ഏക്കറോലം വരുന്ന ക്ഷേത്രഭൂമിയുടെ നല്ലൊരുഭാഗം ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ മൂലം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും മറ്റുമാണ് ക്ഷേത്രഭൂമി കൈക്കലാക്കാന്‍ വീണ്ടും ശ്രമം നടക്കുന്നത്. ക്ഷേത്രഭൂമി കയ്യേറാനുള്ള നീക്കം അനുവദിക്കില്ലെന്ന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ബി.ബി. മോഹനന്, സെക്രട്ടറി കെ.ബി. മധു, എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: