സ്ഥാവരജംഗമഗുരുഃ ജേ്യാതിര്‍ ലോകബാന്ധവഃ
കര്‍മ്മസാക്ഷീ ജഗച്ചക്ഷുഃ കാലരൂപേഃ കൃപാനിഥിഃ
686. കാലരൂപഃ –കാലം രൂപമായവന്‍. പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ച എന്നു കാലത്തെ നിര്‍വചിക്കാം. ഒരു പ്രവര്‍ത്തനവുമില്ലാത്ത അവസ്ഥയുണ്ടായാല്‍ കാലം നിശ്ചലമായി എന്നു പറയാം. ആ സങ്കല്പം സാക്ഷാത്കരിക്കാന്‍ എളുപ്പമല്ല. സങ്കല്പവും പ്രവര്ത്തനമാണെന്നതാണു കാരണം. സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടക്കുമ്പോള്‍ കാലം പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞതിനു ഭൂതകാലമെന്നും സംഭവിക്കാനുള്ളതിനു ഭാവിയെന്നും പേര്. രണ്ടിനും ഇടയ്ക്കുള്ള സാങ്കല്പികബിന്ദുവിന് വര്ത്തമാനകാലമെന്നു പറയാം. മൂന്നും ചേര്‍ന്നതാണു ഭഗവാന്റെ കാലരൂപം. ഭൂമിയില്‍ ജീവിക്കുന്ന നാമെല്ലാം കാലഗതി കണ്ടറിയുന്നത് സൂര്യന്റെ ചലനത്തെ ആശ്രയിച്ചാണ്.
മരണത്തിന്റെ അധിദേവതയായ യമനായി രൂപം പൂണ്ടവന് എന്നും നാമത്തെ വ്യാഖ്യാനിക്കാം. പുരാണങ്ങള്‍ സൂര്യദേവന്റെയും സംജ്ഞയുടെയും പുത്രനായി യമനെ അവതരിപ്പിക്കുന്നു.
687. കൃപാനിഥിഃ –കാരുണ്യത്തിനു നിധിയായവന്‍. ഗുരുവായൂരപ്പനു തന്റെ സന്താനങ്ങളോടുള്ള കാരുണ്യത്തിന്റെ പ്രത്യക്ഷരൂപമാണു സൂര്യബിംബം. സൂര്യനില്ലാത്ത പ്രപഞ്ചത്തിനു നിലനില്പില്ല. സൂര്യനായി രൂപം പൂണ്ടു നമ്മെയെല്ലാം സംരക്ഷിക്കുന്ന കൃപാനിധിയെ കൃതജ്ഞതയോടെ നമസ്കരിക്കാം.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: