തൃശൂര്‍: സംസ്ഥാനത്ത് ഓട്ടോറിക്ഷ-ടാക്സി തൊഴിലാളികള്‍ നടത്തുന്ന സൂചനാപണിമുടക്ക് ആരംഭിച്ചു. രാവിലെ ആറ് മണിക്ക് ആരംഭിച്ച പണിമുടക്ക് വൈകിട്ട് ആറ് മണിവരെ തുടരും.
ഓട്ടോറിക്ഷ-ടാക്സി നിരക്കുകള്‍ ജൂലൈ 31നകം ജസ്റ്റിസ് രാമചന്ദ്രന് കമ്മീഷന് റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ നടപ്പാക്കുമെന്നും അല്ലാത്തപക്ഷം സര്‍ക്കാര്‍ നേരിട്ട് നിരക്ക് പുനര്‍നിര്‍ണയം നടത്തുമെന്നും ജൂലൈ 1,2 തീയതികളില്‍ സംസ്ഥാനത്ത് ആരംഭിക്കാനിരുന്ന മോട്ടോര്‍ വാഹന തൊഴിലാളി സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത ചക്രസ്തംഭന സമരം ഒത്തുതീര്‍പ്പാക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി, ട്രാന്‍സ്പോര്‍ട്ട് ധനകാര്യ തൊഴില്‍വകുപ്പ് മന്ത്രിമാര്‍ പങ്കെടുത്തിരുന്ന യോഗത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നതാണ്.ഇത് പാലിക്കാത്തതിനെ തുടര്‍ന്നാണ് സമരം.
ചാര്‍ജ് വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഈ മാസം 25 മുതല്‍ അനിശ്ചിത കാല സമരവും നടത്തും. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ബിഎംഎസ്, എസ്ടിയു, എച്ച്എംഎസ് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ഇന്ന് ഓണാഘോഷപരിപാടികള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് നാളെയാണ് സമരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: