ന്യൂദല്‍ഹി: കണ്ണൂര്‍ കതിരൂരില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിന്റെ കേസ് സിബിഐയ്ക്ക് വിട്ടത് ധൃതിപിടിച്ചല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
മനോജ് വധക്കേസ് സി.ബി.ഐക്ക് വിട്ടത് ധൃതിപിടിച്ച തീരുമാനമായെന്ന് കഴിഞ്ഞ ദിവസം യൂത്ത് ലീഗ് പ്രസ്താവന നടത്തിയിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.
ഷുക്കൂര്‍ വധം സി.ബി.ഐക്ക് വിട്ടെങ്കിലും കേസ് സിബിഐ ഏറ്റെടുത്തില്ലെന്നും ചെന്നിത്തല പറഞ്ഞു. എംഎസ്എഫ് പ്രവര്ത്തകന് അരിയില്‍ അബ്ദുല്‍ ഷുക്കൂറിന്റെയും ആര്.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെയും കൊലപാതകങ്ങളും സിബിഐ അന്വേഷിക്കണമെന്ന് എംഎസ്എഫും ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: