ന്യൂദല്‍ഹി: മലേഷ്യന്‍ കമ്പനി മാക്സിസിന് എയര്‍സെല്‍ വില്‍ക്കുന്നതിന് മുന്‍ കേന്ദ്ര ടെികോം മന്ത്രി ദയാനിധി മാരന് സമ്മര്‍ദ്ദം ചെലുത്തിയതായി വിചാരണവേളയില്‍ സിബിഐ പ്രത്യേക കോടതിയെ അറിയിച്ചു. ആഗസ്റ്റ് 29ന് സിബിഐ ഫയല്‍ ചെയ്ത കുറ്റപത്രം അനുസരിച്ച് സി. ശിവശങ്കരന്റെ ഉടമസ്ഥതയിലുള്ള എയര്‍സെല്‍ ടെലികോമും മറ്റ് രണ്ട് അനുബന്ധ സ്ഥാപനങ്ങളും മലേഷ്യന്‍ കമ്പനിയായ മാക്സിസ് കമ്മ്യൂണിക്കേഷന്‍ ബെര്ഹാഡിന് വില്ക്കാന് നിര്‍ബന്ധിച്ചതായാണ് കേസ്.
കേസില്‍ ഒന്നാം പ്രതിയാണ് മാരന്. 2006ല്‍ കേന്ദ്ര മന്ത്രിയായിരിക്കെ അധികാരം ദുര്‍വിനിയോഗം ചെയ്താണ് വില്‍പ്പന നടത്തിയതെന്നും സിബിഐ ആരോപിക്കുന്നുണ്ട്. ഇതു കൂടാതെ സ്പെക്ട്രം അനുവദിക്കുന്നതില്‍ അഴിമതി കാണിച്ചതായും മാരനെതിരെ ആരോപണമുണ്ട്. മാരന്റെ സഹോദരനും സണ്‍ഗ്രൂപ്പ് മേധാവിയുമായ കലാനിധി മാരന്, മലേഷ്യന്‍ വ്യവസായ പ്രമുഖന് ടി. അനന്തകൃഷ്ണന് എന്നിവര്‍ ഉള്‍പ്പടെ ആറുപേര്‍ക്കെതിരേയും നാല് കമ്പനികള്‍ക്കെതിരേയും സിബിഐ കേസെടുത്തിട്ടുണ്ട്.
ഐപിസി സെക്ഷന്‍ 120- ബി കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റപത്രം തെയ്യാറാക്കിയിരിക്കുന്നത്. മരണമടഞ്ഞ മുന്‍ ടെലികോം സെക്രട്ടറി ജെ. എസ്. ശര്മ്മക്കെതിരയും കുറ്റപത്രം തയ്യാറാക്കിയെങ്കിലും വിശദമായ അന്വേഷണം നടത്താന്‍ സിബിഐക്കായിട്ടില്ല. 72 പേജുള്ള കുറ്റപത്രത്തില്‍ സിബിഐ 151 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിബിഐ പ്രത്യേക കോടതി ജഡ്ജി ഒ. പി. സയ്നി പരിഗണിക്കുന്ന കേസ് സപ്തംബര്‍ 22ന് കേസ് വീണ്ടും തുടര്‍ വിചാരണയ്ക്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: