കോട്ടയം: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശിയുടെ ഇടപെടലിനെ തുടര്‍ന്ന് ഒന്പതുവര്ഷം മുമ്പ് വൈദ്യുതി ബോര്‍ഡിന്റെ ഏറ്റുമാനൂര്‍ സെക്ഷനില്‍ നിന്നും വിരമിച്ച ഭര്‍ത്താവ് മരിച്ച അംഗപരിമിതയായ 74 കാരിക്ക് ഗ്രാറ്റുവിറ്റി അനുവദിച്ചു.
കിടങ്ങൂര്‍ കട്ടച്ചിറ കൈലാസത്തില്‍ പി.ശാന്തമ്മക്കാണ് ഗ്രാറ്റുവിറ്റി ഇനത്തില്‍ ലഭിക്കേണ്ടിയിരുന്ന 48,550 രൂപ ലഭിച്ചത്. ഗ്രാറ്റുവിറ്റി സമയത്തിന് ലഭിക്കാത്തതിനെ തുടര്‍ന്ന് ശാന്തമ്മ കോട്ടയം ലേബര്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. 2007-ല്‍ ശാന്തമ്മക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും 2014 ആയിട്ടും തുക ലഭിച്ചില്ല. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. കമ്മീഷന് സര്‍ക്കാരിന് നോട്ടീസയച്ചു.
അനേ്വഷണത്തില്‍ 2009 ല്‍ തന്നെ 48,550 രൂപ എറണാകുളം ജോയിന്റ് ലേബര്‍ കമ്മീഷണറുടെ ഓഫീസില്‍ വൈദ്യുതിബോര്‍ഡ് തുക കെട്ടിവച്ചിരുന്നു. പ്രസ്തുത ഓഫീസിലെ ജീവനക്കാര്‍ തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടികള്‍ സ്വീകരിക്കുന്നവരാണോയെന്ന് കമ്മീഷന് സംശയം പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് ഓഗസ്റ്റ് 2ന് തുക ശാന്തമ്മക്ക് കൈമാറുകയായിരുന്നു. ഗ്രാറ്റുവിറ്റിതുക 2014 ജൂലൈ 21ന് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്ന് കോട്ടയം ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ കമ്മീഷനെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: