മുംബൈ: ഏഷ്യന്‍ ഗെയിംസിലെ സ്ക്വാഷ് പോരാട്ടവേദിയില്‍ മെഡല്ക്കൊയ്ത് നടത്തുമെന്ന് ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ സൗരവ് ഘോഷലും ദീപിക പള്ളിക്കലും.
നാലു മെഡലുകളും നമ്മള് രാജ്യത്തിനു സമ്മാനിച്ചേക്കാം, മുംബൈയില്‍ ഒരു പരിപാടിക്കിടെ ഘോഷല്‍ പറഞ്ഞു. തീര്‍ച്ചയായും നല്ല തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട്. ഇഞ്ചിയോണില്‍ തിളങ്ങാമെന്നു തന്നെയാണ് പ്രതീക്ഷ. ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ പ്ലേ ഓഫില്‍ ഇംഗ്ലണ്ടിന്റെ പീറ്റര്‍ ബാര്ക്കറിനോടേറ്റ തോല്‍വിയുടെ നിരാശയെ വകഞ്ഞുമാറി ഘോഷല്‍ കൂട്ടിച്ചേര്‍ത്തു.
എല്ലാം വിഭാഗത്തിലും നമുക്ക് മെഡലുകള്‍ ലഭിക്കാം. എന്നാല്‍ ഇഞ്ചിയോണിലെ മത്സരം ഗ്ലാസ്ഗോയിലേതിനെക്കാള് എളുപ്പമാവുമെന്നു പറയാനാവില്ല. വനിതാ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ മലേഷ്യയുടെ നിക്കോള്‍ ഡേവിഡിനാണ് സാധ്യത കൂടുതല്‍, ദീപിക പള്ളിക്കല്‍ പറഞ്ഞു. പുരുഷ, വനിതാവിഭാഗങ്ങളിലെ ടീം ഇനങ്ങളില്‍ ഇന്ത്യ മൂന്നാം സീഡാണ്. മലേഷ്യയും ഹോങ്കോങ്ങും കടുത്ത വെല്ലുവിളി ഉയര്‍ത്തും. എന്നാല്‍ ഒരു നല്ല ദിനത്തില്‍ എന്തും സംഭവിക്കാം, ദീപിക പ്രത്യാശിച്ചു.
അതേസമയം, വനിതാ സിംഗിള്‍സില്‍ ഗെയിംസ് നിയമം ലംഘിച്ചുള്ള മത്സരക്രമം ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
ദീപകയും ജോഷ്ന ചിന്നപ്പയും ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടേണ്ടിവരുന്ന തരത്തിലാണ് ഷെഡ്യൂള്‍. മാനദണ്ഡപ്രകാരം ഒരു രാജ്യത്തെ പ്രതിനിധീകരിക്കുന്ന രണ്ടു താരങ്ങളെ ഒരേ പകുതിയില്‍ ഡ്രോ ചെയ്യാന്‍ പാടുള്ളതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: