കോഴിക്കോട്: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജിന്റെ കൊലപാതക സംഘത്തിലെ പ്രധാനി വിക്രമിന്റെ കീഴടങ്ങല്‍ നാടകം സിപിഎം നേതാക്കളും പോലീസും രചിച്ച സംയുക്ത തിരക്കഥയുടെ അടിസ്ഥാനത്തിലാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊടും കൊലയാളിക്ക് പോലീസ് അകമ്പടി സേവിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്. നാടിനെ ഞെട്ടിച്ച കൊലപാതകക്കേസിലെ പ്രതി മോട്ടോര്‍ ബൈക്കിലെത്തുകയും പോലീസ് വാഹനം അകമ്പടി സേവിക്കുകയും ചെയ്തു.
കേസിന്റെ അന്വേഷണ ആരംഭത്തില്‍ തന്നെ അത് അട്ടിമറിക്കാനുള്ള നീക്കമാണിത്. മനോജ് വധത്തില്‍ പങ്കുള്ള മുതിര്‍ന്ന സിപിഎം നേതാക്കളുടെ പേരുകള്‍ പുറത്തു വരാതിരിക്കാനുള്ള ആസൂത്രിത നീക്കമാണിതിന് പിന്നില്‍. വധ ഗൂഢാലോചനയില്‍ സിപിഎം ജില്ലാ സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് പങ്കുണ്ട്. മനോജ് വധക്കേസിലെ പ്രധാന കൊലയാളികള്‍ നഗരത്തില്തന്നെയുണ്ടെന്ന് വ്യാപകമായി പ്രചരിച്ചത് ആര്‍എസ്എസ്-ബിജെപി നേതാക്കള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വിക്രമിനെ അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസിന്റെ ഭാഗത്തു നിന്ന് ശ്രമം ഉണ്ടായില്ല. മോട്ടോര്‍ ബൈക്കില്‍ വന്ന കൊലക്കേസ് പ്രതിക്ക് പോലീസ് ജീപ്പില്‍ അകമ്പടി സേവിച്ച സംഭവം സംസ്ഥാനത്ത് നിയമ വ്യവസ്ഥയുടെ മരണമണി മുഴങ്ങിയതിന് തുല്യമാണ്, അദ്ദേഹം പറഞ്ഞു.
കേസന്വേഷണം എത്രയും വേഗം സിബിഐയെ ഏല്‍പ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുക്കണം. മന്ത്രിസഭ തീരുമാനമുണ്ടായാലേ സിബിഐക്ക് ഇക്കാര്യത്തില്‍ പ്രാഥമിക നടപടികള്‍ എടുക്കാനാവൂ. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥത തെളിയിക്കണം. കേസന്വേഷണത്തില്‍ ഉണ്ടാകുന്ന പുതിയ സംഭവ വികാസങ്ങള്‍ ബിജെപി ഉന്നയിച്ച സംശയങ്ങള്‍ ശരിയാണെന്ന് തെളിയിക്കുന്നതാണ്. പി. കെ. കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: