മൃഗാംകഃ മാഃ ക്ഷപാനാഥഃ നക്ഷത്രേശഃ കലാനിധിഃ
അംഗാരകോ ലോഹിതാംശുഃ കുജോ ഭൗമോ മഹീസുതഃ
697. മൃഗാംകഃ – മൃഗാങ്കന്, ചന്ദ്രന്. ചന്ദ്രബിംബത്തില്‍ കാണുന്ന കറുത്ത അടയാളം ഒരു മാനിന്റെ രൂപമാണെന്ന സങ്കല്പത്തില് നിന്നുണ്ടായ നാമം.
698. മാഃ – കാലത്തെ അളക്കുന്നവന്, ചന്ദ്രന്. കാലത്തെ അളക്കാന്‍ നമുക്കുള്ള പ്രത്യക്ഷമായ രണ്ടു തോതുകളാണ് സൂര്യനും ചന്ദ്രനും.
699. ക്ഷപാനാഥഃ – രാത്രിയുടെ നാഥന്. ഇരുട്ടിന്റെ നാഥന് എന്നും രാത്രിയുടെ സ്വഭാവമാണ് ഇരുട്ട്. ചലനങ്ങളെയും പ്രവൃത്തികളെയും ക്ഷയിപ്പിക്കുന്നതുകൊണ്ട് രാത്രിക്ക് ‘ക്ഷപാ’ എന്ന് പേര്. രാത്രിയുടെയും ഇരുട്ടിന്റെയും നാഥനായി ചന്ദ്രനെ സ്തുതിക്കുന്ന നാമം.
700. നക്ഷത്രേശഃ – നക്ഷത്രങ്ങളുടെ നാഥന്. ദക്ഷപ്രജാപതിയുടെ മക്കളായ ഇരുപത്തിയേഴു നക്ഷത്രകന്യകളെ ചന്ദ്രന് വിവാഹം കഴിച്ചതായി പുരാണങ്ങള്‍. നക്ഷത്രങ്ങളുടെ ഭര്‍ത്താവാകയാല്‍ നക്ഷത്രേശന്‍ എന്നുപേര്.
ആകാശത്തില്‍ പ്രകാശിക്കുന്നതായി കാണുന്ന അസംഖ്യം പ്രകാശസ്രോതസ്സുകളില്‍ ചന്ദ്രന് ഏറ്റവും പ്രകാശവും വലിപ്പമുള്ളതായി ഭൂമിയില്‍നിന്നു നോക്കുന്നവര്‍ക്കു തോന്നും. ആലങ്കാരികമായി നക്ഷത്രങ്ങളുടെ നാഥനായി ചന്ദ്രനെ കല്പിക്കുന്നു.
701. കലാനിധിഃ – കലകള്‍ക്കു നിധിയായവന്‍. കല എന്ന വാക്കിന് ഇവിടെ അംശം, ഭാഗം എന്നര്‍ത്ഥം. പതിനാറു കലകള്‍ ചേര്‍ന്നതാണു ചന്ദ്രന്റെ ശരീരം. പൂര്ണചന്ദ്രനില്നിന്നു കലകള്‍ ഓരോന്നായി കുറയുമ്പോള്‍ ക്രമ മായി ചന്ദ്രന് ക്ഷയിക്കുന്നു. അമാവാസി കഴിഞ്ഞ് ഓരോ കലയായി കൂടിച്ചേര്‍ന്നു പൂര്ണചന്ദ്രനാകുന്നു.
702. അംഗാരകഃ – അംഗാരകന്‍. ചൊവ്വാഗ്രഹം. തീക്കനല്‍ പോലെ പ്രകാശിക്കുന്നവന്‍ എന്നും ഗമനശീലന്‍ എന്നും ശരീരത്തെ പീഡിപ്പിക്കുന്നവന് എന്നും അംഗാരകശബ്ദത്തിന് ആചാര്യന്മാര് അര്‍ത്ഥം പറയുന്നു. (ഇതുതൊട്ട് 738 വരെയുള്ള നാമങ്ങള്‍ ഗുരുവായൂരപ്പനെ ചൊവ്വ, ബുധന്‍, വ്യാഴം, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ രൂപത്തില്‍ അവതരിപ്പിക്കുന്നു. 652 മുതല്‍ 738 വരെയുള്ള നാമങ്ങള്‍ ഗ്രഹസ്ഥിതിമൂലമുണ്ടാകുന്ന ദോഷങ്ങളില്‍നിന്നു ഭക്തരെ രക്ഷിക്കും.
703. ലോഹിതാംശുഃ – ചെമന്ന കിരണങ്ങളുള്ളവന്.
704. കുജഃ – കു എന്നതിനു ഭൂമി എന്നര്‍ത്ഥം. ഭൂമിയില്‍ നിന്നുണ്ടായവന്, ഭൂമിയുടെ പുത്രന് എന്നു കുജ ശബ്ദത്തിനര്‍ത്ഥം.
705. ഭൗമഃ – ഭൗമന്‍. ഭൂമിയില്‍ നിന്നുണ്ടായവന്.
706. മഹീസുതഃ – ഭൂമിയുടെ പുത്രന്. മഹി- ഭൂമി (702, 703, 704, 705, 706 നാമങ്ങള്‍ അഞ്ചും ഗുരുവായൂരപ്പനെ കുജഗ്രഹമായി സ്തുതിക്കുന്നു.
697. മൃഗാംകഃ – മൃഗാങ്കന്, ചന്ദ്രന്. ചന്ദ്രബിംബത്തില്‍ കാണുന്ന കറുത്ത അടയാളം ഒരു മാനിന്റെ രൂപമാണെന്ന സങ്കല്പത്തില് നിന്നുണ്ടായ നാമം.
698. മാഃ – കാലത്തെ അളക്കുന്നവന്, ചന്ദ്രന്. കാലത്തെ അളക്കാന്‍ നമുക്കുള്ള പ്രത്യക്ഷമായ രണ്ടു തോതുകളാണ് സൂര്യനും ചന്ദ്രനും.
699. ക്ഷപാനാഥഃ – രാത്രിയുടെ നാഥന്. ഇരുട്ടിന്റെ നാഥന് എന്നും രാത്രിയുടെ സ്വഭാവമാണ് ഇരുട്ട്. ചലനങ്ങളെയും പ്രവൃത്തികളെയും ക്ഷയിപ്പിക്കുന്നതുകൊണ്ട് രാത്രിക്ക് ‘ക്ഷപാ’ എന്ന് പേര്. രാത്രിയുടെയും ഇരുട്ടിന്റെയും നാഥനായി ചന്ദ്രനെ സ്തുതിക്കുന്ന നാമം.
700. നക്ഷത്രേശഃ – നക്ഷത്രങ്ങളുടെ നാഥന്. ദക്ഷപ്രജാപതിയുടെ മക്കളായ ഇരുപത്തിയേഴു നക്ഷത്രകന്യകളെ ചന്ദ്രന് വിവാഹം കഴിച്ചതായി പുരാണങ്ങള്‍. നക്ഷത്രങ്ങളുടെ ഭര്‍ത്താവാകയാല്‍ നക്ഷത്രേശന്‍ എന്നുപേര്.
ആകാശത്തില്‍ പ്രകാശിക്കുന്നതായി കാണുന്ന അസംഖ്യം പ്രകാശസ്രോതസ്സുകളില്‍ ചന്ദ്രന് ഏറ്റവും പ്രകാശവും വലിപ്പമുള്ളതായി ഭൂമിയില്‍നിന്നു നോക്കുന്നവര്‍ക്കു തോന്നും. ആലങ്കാരികമായി നക്ഷത്രങ്ങളുടെ നാഥനായി ചന്ദ്രനെ കല്പിക്കുന്നു.
701. കലാനിധിഃ – കലകള്‍ക്കു നിധിയായവന്‍. കല എന്ന വാക്കിന് ഇവിടെ അംശം, ഭാഗം എന്നര്‍ത്ഥം. പതിനാറു കലകള്‍ ചേര്‍ന്നതാണു ചന്ദ്രന്റെ ശരീരം. പൂര്ണചന്ദ്രനില്നിന്നു കലകള്‍ ഓരോന്നായി കുറയുമ്പോള്‍ ക്രമ മായി ചന്ദ്രന് ക്ഷയിക്കുന്നു. അമാവാസി കഴിഞ്ഞ് ഓരോ കലയായി കൂടിച്ചേര്‍ന്നു പൂര്ണചന്ദ്രനാകുന്നു.
702. അംഗാരകഃ – അംഗാരകന്‍. ചൊവ്വാഗ്രഹം. തീക്കനല്‍ പോലെ പ്രകാശിക്കുന്നവന്‍ എന്നും ഗമനശീലന്‍ എന്നും ശരീരത്തെ പീഡിപ്പിക്കുന്നവന് എന്നും അംഗാരകശബ്ദത്തിന് ആചാര്യന്മാര് അര്‍ത്ഥം പറയുന്നു. (ഇതുതൊട്ട് 738 വരെയുള്ള നാമങ്ങള്‍ ഗുരുവായൂരപ്പനെ ചൊവ്വ, ബുധന്‍, വ്യാഴം, ശനി, രാഹു, കേതു എന്നീ ഗ്രഹങ്ങളുടെ രൂപത്തില്‍ അവതരിപ്പിക്കുന്നു. 652 മുതല്‍ 738 വരെയുള്ള നാമങ്ങള്‍ ഗ്രഹസ്ഥിതിമൂലമുണ്ടാകുന്ന ദോഷങ്ങളില്‍നിന്നു ഭക്തരെ രക്ഷിക്കും.
703. ലോഹിതാംശുഃ – ചെമന്ന കിരണങ്ങളുള്ളവന്.
704. കുജഃ – കു എന്നതിനു ഭൂമി എന്നര്‍ത്ഥം. ഭൂമിയില്‍ നിന്നുണ്ടായവന്, ഭൂമിയുടെ പുത്രന് എന്നു കുജ ശബ്ദത്തിനര്‍ത്ഥം.
705. ഭൗമഃ – ഭൗമന്‍. ഭൂമിയില്‍ നിന്നുണ്ടായവന്.
706. മഹീസുതഃ – ഭൂമിയുടെ പുത്രന്. മഹി- ഭൂമി (702, 703, 704, 705, 706 നാമങ്ങള്‍ അഞ്ചും ഗുരുവായൂരപ്പനെ കുജഗ്രഹമായി സ്തുതിക്കുന്നു.
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: