കോഴിക്കോട്: മദ്യനയം യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി )ചെയര്മാന് ആര്. ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് (ബി ) ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം മാനാഞ്ചിറ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടോ മൂന്നോ പേര് ചേര്‍ന്നെടുത്ത തീരുമാനമാണിത്. സമ്പൂര്‍ണ മദ്യനിരോധനം കേരളത്തില്‍ പ്രാവര്‍ത്തികമാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ നയങ്ങളാണ് ബാറുകളെ ഇന്നത്തെ അവസ്ഥയിലേക്കെത്തിച്ചത്. സമാന്തര മിനിബാറുകള്‍ വ്യാപകമായി തുടങ്ങാനുള്ള അനുമതി നല്‍കിയതിന്റെ പൂര്‍ണഉത്തരവാദിത്വം എല്‍ഡിഎഫ് സര്‍ക്കാരിനാണ്. വീര്യംകുറഞ്ഞ മദ്യംനല്‍കി വീര്യം കൂടിയവയുടെ വിപണനം നിര്‍ത്തുകയാണ് വേണ്ടത്. ബാറുകാരുടെ പണംവാങ്ങി പിന്നീട് ബാറുകള്‍ പൂട്ടണമെന്ന് പറയുന്ന നയം ശരിയല്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: