കോട്ടയം: കോട്ടയത്തെ ഓണാഘോഷങ്ങള്‍ക്ക് സമാപനം കുറിച്ച് താഴത്തങ്ങാടി മത്സരം വള്ളംകളി നാളെ നടക്കും. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള മത്സരവള്ളംകളി ദിവാന്‍പേഷ്കാരായിരുന്ന ടി രാമറാവു ആണ് ആരംഭംകുറിച്ചത്. എന്നാല്‍ എണ്‍പതുകളില്‍ മുടങ്ങിപോയ വള്ളംകളി പിന്നീട് പുനരാരംഭിച്ചത് 1998 ല്‍ കോട്ടയം വെസ്റ്റ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ്.
ഇക്കുറി കെ.സി. ബിജുമോന് കടമ്പിനാട് ക്യാപ്റ്റന്‍ ആയിട്ടുള്ള വേമ്പനാട് ബോട്ട് ക്ലബ്ബിന്റെ ജവഹര്‍തായങ്കരി, ജോസ് മണത്തറ ക്യാപ്റ്റനായിട്ടുള്ള ആലപ്പുഴ ദാവിദുപുത്രയുടെ സെന്റ് ജോര്‍ജ്ജ്, മനോജ് ക്യാപ്റ്റനായിട്ടുള്ള സെന്റ് ഫ്രാന്‍സിസ് കേരളയുടെ ചമ്പക്കുളം, ജോബി മുയപ്പത്തറയുടെ നേതൃത്വത്തിലുള്ള കുമ്മനം ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ്, ജേക്കബ് വെന്നലശ്ശേരി നയിക്കുന്ന കുമരകം വില്ലേജ് ബോട്ട് ക്ലബ്ബിന്റെ ആനാരി, സുനില്‍ ജോസഫ് ക്യാപ്റ്റനായിട്ടുള്ള കുമരകം ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ഇല്ലിക്കളം, അനൂപ് സി.ജെ. ക്യാപ്റ്റനായിട്ടുള്ള മഞ്ചാടിക്കര എയ്ഞ്ചല്‍ ബോട്ട് ക്ലബ്ബിന്റെ മഹാദേവന്, കെ.ജി. റെജിമോന് നേതൃത്വം കൊടുക്കുന്ന ഫ്രണ്ട്സ് ബോട്ട് ക്ലബ്ബിന്റെ കുന്നതുപറമ്പന്, ആന്റണി കൊട്ടാരത്ത് നേതൃത്വം നല്കുന്ന കിളിരൂര്‍ സൗപര്‍ണിക ബോട്ട് ക്ലബ്ബിന്റെ ജലറാണി തുടങ്ങിയ ഏഴ് ചുണ്ടന് വള്ളങ്ങളും ഇരുട്ടുകുത്തി, വെപ്പ്, ചുരുളന്‍ വിഭാഗത്തില്‍പ്പെട്ട 25 വള്ളങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വള്ളംകളി മത്സരത്തിന്റെ മുന്നോടിയായി 2.30 ന് ജലഘോഷയാത്ര നടക്കും. തുടര്‍ന്ന് മുനിസിപ്പല്‍ ചെയര്മാന് എം.പി, സന്തോഷ്കുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തും. ജോസ് കെ. മാണി എംപി, സുരേഷ്കുറുപ്പ് എംഎല്‍എ, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന് നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുക്കും.
പത്രസമ്മേളനത്തില്‍ ജലോത്സവകമ്മറ്റി ചെയര്‍മാനും മുനിസിപ്പല്‍ ചെയര്‍മാനുമായ എം.പി. സന്തോഷ്കുമാര്‍, വെസ്റ്റ് ക്ലബ് പ്രസിഡന്റ് കെ.റ്റി. വര്‍ഗീസ് കോട്ടയ്ക്കല്‍, സെക്രട്ടറി ഷിബുരാജ് എബ്രഹാം, ഏബ്രഹാം തോമസ്, കെ.ജെ. ജേക്കബ്, പ്രൊഫ. കെ.സി. ജോര്‍ജ്ജ്, തോമസ് കെ. വട്ടുകുളം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: