#gallery-1 {
margin: auto;
}
#gallery-1 .gallery-item {
float: left;
margin-top: 10px;
text-align: center;
width: 33%;
}
#gallery-1 img {
border: 2px solid #cfcfcf;
}
#gallery-1 .gallery-caption {
margin-left: 0;
}
/* see gallery_shortcode() in wp-includes/media.php */
പള്ളിക്കത്തോട്: കൊടുങ്ങൂര്‍-പാലാ റോഡില്‍ പാലായില്‍നിന്നും കൊഴുവനാല്വരെയുള്ള ഭാഗം അത്യാധുനിക രീതിയില്‍ ടാര്‍ ചെയ്ത് നവീകരിച്ചിട്ട് രണ്ട് വര്‍ഷം തികയാറായി. എന്നാല്‍ കൊഴുവനാല്‍ മുതല്‍ കൊടുങ്ങൂര്വരെയുള്ള ഭാഗത്തുകൂടി കാല്‍നടയായിപോലും യാത്ര ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയായി. അപകടങ്ങള്‍ തുടര്ച്ചയായിക്കൊണ്ടിരിക്കുന്നു. ചെറിയ ഗട്ടറുകള്‍ വലിയ കുഴികളായി രൂപാന്തരം പ്രാപിച്ചു. പള്ളിക്കത്തോട് ബസ്സ്റ്റാന്റിന് മുന്‍വശം ടൗണില്‍പോലും ഇതാണ് അവസ്ഥ. ഇവിടെ നാട്ടുകാര്‍ കുഴികളില്‍ ടാര്വീപ്പകള് നിരത്തി പ്രതിഷേധിച്ചിരുന്നു. പെട്രോള്‍ പമ്പിനു മുന്‍വശത്തെ കുഴിയില്‍ നാട്ടുകാര്‍ വാഴനട്ടു.
നിരവധി സമരങ്ങള്‍ നടന്നു കഴിഞ്ഞു. ബിജെപിയുടെ നേതൃത്വത്തില്‍ ഒരു മാസം മുന്‍പ് കൊടുങ്ങൂര്‍ പിഡബഌുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. അതിന്റെ ഭാഗമായി കുഴികളില്‍ മെറ്റല്‍ നിറച്ചു അധികൃതരുടെ അനാസ്ഥ തുടര്‍ന്നാല്‍ നാട്ടുകാരെ സംഘടിപ്പിച്ച് റോഡ് അനിശ്ചിതകാലത്തേക്ക് ഉപരോധിക്കുമെന്നും ഗ്രാമപഞ്ചായത്ത് അംഗം എന്‍. ഹരി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: