ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ പ്രളയത്തില്‍പ്പെട്ട 11 കുട്ടികളുടെ മൃതശരീരങ്ങള്‍ കൂടി കണ്ടെത്തി. ജി.ബന്ത് ആശുപത്രിയിലാണ് വെള്ളമിറങ്ങിയപ്പോള്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രളയം ഉണ്ടായി 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയിലെ വൈദ്യുതി ബന്ധം നിലയ്ക്കുകയും സംവിധാനങ്ങളെല്ലാം തകരാറിലാകുകയും ചെയ്തിരുന്നു. വെന്റിലേറ്ററിന്റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ ആദ്യ ദിവസം ഏഴ് കുട്ടികളും അടുത്ത ദിവസം നാല് കുട്ടികളും മരിച്ചു. മരിച്ച കുട്ടികളിലധികവും ജനിച്ച് ദിവസങ്ങള്‍ മാത്രം പ്രായമുള്ള വരാണ്.
കൂടെയുള്ളവര്‍ പ്രളയത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കുട്ടികളെ മറന്നതാകാമെന്നാണ് അനുമാനം. മരിച്ച കുട്ടികളുടെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: