പാലാ: ലോകത്തെ ഭാരതം ഭരിക്കുന്ന കാലം വരുമെന്നും അത് വിദൂരമല്ലെന്നും പ്രമുഖ ചലച്ചിത്രനടന്‍ ദേവന് അഭിപ്രായപ്പെട്ടു. കടപ്പാട്ടൂര്‍ ക്ഷേത്രസന്നിധിയില്‍ നടന്നു വന്ന ‘ബാലകാരുണ്യം’ കുട്ടികളുടെ ഓണക്കാല സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതത്തില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ തങ്ങള്‍ക്കും സ്വീകാര്യമാണെന്ന് പല വിദേശ സുഹൃത്തുക്കളും തന്നോട് വ്യക്തമാക്കിയിട്ടുള്ളതായി ദേവന് പറഞ്ഞു. കുട്ടികളുടെ ഈ കൂട്ടായ്മയിലൂടെ ഒരു പൈതൃകത്തിന്റെ തിരിച്ചുവരവാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ഓണക്കോടിയും വിതരണം ചെയ്തു.
അരുണാപുരം ശ്രീരാമകൃഷ്ണാശ്രമമഠാധിപതി സ്വാമി വാമദേവാനന്ദ അധ്യക്ഷതവഹിച്ചു. കുട്ടികളില്‍ നിറഞ്ഞുനില്ക്കുന്ന ചൈതന്യം നമ്മുടെ നാടിന്റെ നന്മയ്ക്കായി രൂപപ്പെടുത്തണമെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
സഹജീവികളെ സ്നേഹിക്കാനായി ജീവിതം മാറ്റി വയ്ക്കുമ്പോഴാണ് നമ്മുടെ ജീവിതം സാര്‍ത്ഥകമാകുന്നതെന്ന് സമ്മേളനത്തില്‍ ബാലകാരുണ്യം സന്ദേശം നല്‍കിക്കൊണ്ട് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
പയപ്പാര്‍ ജാനകീ ബാലാശ്രമത്തിന് സ്ഥലം ദാനം ചെയ്ത എം.ജി ജാനകിയമ്മ ടീച്ചര്‍, വിഎച്ച്പി കോട്ടയം ജില്ലാ മുന്‍ പ്രസിഡന്റ് കെ.എന്‍ രാമചന്ദ്രന് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. സംസ്ഥാന ധര്‍മ്മജാഗരണ്‍ പ്രമുഖ് വി.കെ വിശ്വനാഥന്, വിഎച്ച്പി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. മോഹനന്, സംസ്ഥാന ഉപാധ്യക്ഷന്‍ പി.കെ ഭാസ്കരന്, അഖിലഭാരത സീമാ ജാഗരണ്‍ മഞ്ച് സഹസംയോജക് എ. ഗോപാലകൃഷ്ണന്, ആര്‍എസ്എസ് മീനച്ചില്‍ താലൂക്ക് സംഘചാലക് കെ.എന്‍ വാസുദേവന്‍, വിഎച്ച്പി സംസ്ഥാന സംഘടന കാര്യദര്‍ശി എം.സി വത്സന്, സംസ്ഥാന സത്സംഗപ്രമുഖ് കെ.എസ് ഓമനക്കുട്ടന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജു എന്നിവര്‍ സംബന്ധിച്ചു. സ്വാഗതസംഘം ഭാരവാഹികളായ ഡോ. എന്‍. കെ. മഹാദേവന് സ്വാഗതവും എ.കെ സോമശേഖരന്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: