ശുഭാനന്ദ ദര്‍ശനം
കടല്ക്കര നിന്നുകൊണ്ട് കടലു കണ്ടിട്ട് ഇതിനു അതിരില്ല, തിരമാലകള്‍ എന്തുയരത്തില്, ഇതില്‍ എന്തു ജലമുണ്ട്, ഏതെല്ലാം തരത്തിലുള്ള ജീവികളുടെ അധിവാസസ്ഥാനമാണിവിടം, രത്നാകരമല്ലേ എന്നൊക്കെ ചിന്തിച്ചാല്‍ കടലിനെപ്പറ്റി എന്തറിയും? ഇതുപോലെ ആനന്ദസ്വരൂപന്റെ അടുത്തുവരുന്ന ചിലര്‍ ആനന്ദമനുഭവമാകുന്നതായി ഭാവിക്കുന്നു. ഒരു കുഞ്ഞിനു പാല് കൊടുക്കുന്ന അമ്മയ്ക്ക് അതിനു നിറഞ്ഞോ എന്നറിയാന്‍ കഴിയും. അതുപോലെ ആനന്ദമനുഭവസ്ഥതയിലെത്തുന്ന ശിഷ്യനെ ഗുരുവിനറിയാം. ഗുരുവിന്റെ ചിന്തയും ബന്ധവുമൊക്കെ കേട്ടു പഠിച്ച ശിഷ്യന് തത്ത്വം പറഞ്ഞാല്‍ ഗുരുവാകയില്ല. വാഹനത്തിന്റെ ശബ്ദം കേട്ടാല്‍ മാത്രം അതിന്റെ വേഗതയറിയുകയില്ല.
-സമ്പാ: അഡ്വ. പി.കെ. വിജയപ്രസാദ്്
പ്രതികരിക്കാൻ ഇവിടെ എഴുതുക: