ഗുരുവായൂര്‍:ഇന്നു കണ്ണന് പിറന്നാള്‍. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് ഇന്നലെ വൈകിട്ടോടെ ഗുരുവായൂരില്‍ തുടക്കമായി. ഇന്നു ശ്രീകൃഷ്ണന്റെ പിറന്നാളെന്നു വിളംബരം ചെയ്തുകൊണ്ടുള്ള ഘോഷയാത്ര ഇന്നലെ വൈകിട്ടു ്യൂനടന്നു. അഷ്ടമിരോഹിണി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തിലായിരുന്നു ഘോഷയാത്ര.
മമ്മിയൂര്‍ ശിവക്ഷേത്ര സന്നിധിയില്‍ ്യൂനിന്നും വൈകിട്ട് അഞ്ചിനു പുറപ്പെട്ട ഘോഷയാത്രയില്‍ താലപ്പൊലിയേന്തിയ നൂറുകണക്കിന് അമ്മമാര്‍ അണിനിരന്നു. ശ്രീകൃഷ്ണരഥം, തെയ്യം, തിറ, അര്ജ്ജുനൃത്തം, മയൂരനൃത്തം, ഗോപികാ്യൂനൃത്തങ്ങള്, ദശാവതാരം, കുതിരകളി, കാളകളി, മാമാങ്കം, പരിചമുട്ട്, കളരിപ്പയറ്റ്, തുള്ളല്‍ത്രയം, പൂരക്കളി, കുമ്മാട്ടി, കാളി-ദാരിക്യൂനൃത്തം, രാസലീല, മയിലാട്ടം, കരിങ്കാളികൂട്ടം,നാടന്‍കലാരൂപങ്ങള്‍, നിശ്ചല്യൂനൃത്തം തുടങ്ങി ്യൂനിരവധി കലാരൂപങ്ങള്‍ ഘോഷയാത്രയ്ക്ക് വര്ണ്ണപ്പകിട്ടാര്ന്നു. രാത്രി എട്ടരയോടെയാണ് ഘോഷയാത്ര കിഴക്കേ്യൂനടയില് സമാപിച്ചത്.
ഘോഷയാത്രയിലുടനീളം പാല്പായസം,നെയ്പായസം എന്നിവ പ്രസാദമായി വിതരണം ചെയ്തു. ഇന്നലെ രാവിലെ ഒന്പതുമുതല് മമ്മിയൂര്‍ പരിസരത്ത് സദ്സംഗം, അക്ഷരശ്ലോക സദസ്, ആലാപന മത്സരം എന്നിവയും അന്നദാനവുംനടന്നു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ദിവസമായ ഇന്നു രാവിലെയും ഉച്ചയ്ക്കും കാഴ്ചശീവേലി,മേളം,പഞ്ചവാദ്യം,വശേഷാല്‍ ദീപാലങ്കാരം, രാത്രി വിളക്കെഴുന്നള്ളിപ്പ്, ഉച്ചയ്ക്കും സന്ധ്യയ്ക്കും വിശേഷാല്‍ നാദസ്വരം എന്നിവ നടക്കും. ഭക്തര്‍ക്ക് ദര്‍ശനത്തിനായി പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സാധാരണ ദിവസങ്ങളില്‍ പതിവുള്ള മുതിര്‍ന്ന പൗരന്മാരുടെ പ്രത്യേക ക്യൂ ഇന്ന് ഉണ്ടായിരിക്കുകയില്ല. സ്ത്രീകള്‍ക്ക് ക്ഷേത്രത്തിനകത്ത് പ്രത്യേക ക്യൂ ഉണ്ടായിരിക്കും. നാലുതരം കറികള്‍, പപ്പടം, പാല്പായസം അടക്കമുള്ള വിപുലമായ പിറന്നാള്‍ സദ്യ ഭക്തര്‍ക്കു വിളമ്പും. ഇതിനായി ക്ഷേത്രം ഊട്ടുപുരയിലെ മുകളിലത്തെ ഹാളും വടക്കേ കുളത്തിനു പടിഞ്ഞാറുഭാഗത്തുള്ള ഹാളും കുളത്തിനു കിഴക്കുഭാഗത്തെ പ്രത്യേക പന്തലും ഒരുങ്ങിക്കഴിഞ്ഞു. പ്രത്യേകവഴിപാടായ നെയ്യപ്പത്തിന് പ്രത്യേക കൗണ്ടര്‍ ഇന്നലെ പടിഞ്ഞാറെനടയില്‍ അഞ്ചു മണി മുതല്‍ ആരംഭിച്ചു. 16 രൂപയ്ക്ക് രണ്ട് നെയ്യപ്പം വീതമുള്ള മൂന്ന് ശീട്ടുകള്‍ ഇവിടെ ്യൂനിന്ന് ലഭിക്കും. 3.51 ലക്ഷം രൂപയ്ക്കുള്ള അപ്പം തയാറാക്കുന്നുണ്ട്. 4.04 ലക്ഷം രൂപയ്ക്കുള്ള പാല്പായസവും വഴിപാട് ശീട്ടാക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: