ന്യൂദല്‍ഹി: ജമാദ് ഉദ്ദവ നേതാവ് ഹഫീസ് സയിദിനെ പിന്തുണച്ച് ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ രംഗത്ത്.2008 ലെ മുംബൈയ് ഭീകരാക്രമണ കേസില്‍് മുഖ്യ പങ്കുണ്ടെന്ന് ഇന്ത്യ ആരോപിക്കുന്ന ഇയാള്‍ക്കെതിരെ പാക്കിസ്ഥാനില്‍ കേസുകളൊന്നുമില്ലെന്നും ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് വ്യക്തമാക്കി. ഹഫീസ് സയിദിനുമേല് കോടതിയില്‍ കുറ്റമില്ലാത്തതിനാല് അയാള്‍ക്ക് രാജ്യത്തിന്റെ എവിടെ വേണമെങ്കിലും സ്വതന്ത്ര്യമായി സഞ്ചരിക്കാം. സയിദിനെ കോടതി കുറ്റവിമുക്തനാക്കിയതാണെന്നും അബ്ദുള്‍ ബാസിത് പറഞ്ഞു.
2008ല്‍ മുംബയിലുണ്ടായ ആക്രമണത്തില്‍ 166 പേരാണ് കൊല്ലപ്പെട്ടത്. കേസുമായി ബന്ധപ്പെട്ട് പാകിസ്ഥാനില്‍ ഏഴു പേരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഇവരുടെ വിചാരണ അന്തമായി നീളുകയാണ്. ഇതില്‍ ഇന്ത്യ പലതവണ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: