നിങ്ങള്‍ ഈശ്വരനെ അറിഞ്ഞാലും ശരി ഇല്ലെങ്കിലും ശരി സദാതി വര്‍ത്തിക്കുന്നത് ഈശ്വരനില്‍ തന്നെയാണ്. എന്നാല്‍ ഈശ്വരാവബോധത്തിലാണ് പ്രബുദ്ധരാകുമ്പോള്മാത്രമാണു ആത്മാവിന്റെ ശത്രുവാണ്. തള്ളപ്പക്ഷി തന്റെ കിടാങ്ങളെ സ്വന്തം ചിറകില്‍ പറക്കാന്‍ ത്രാണി നേടുന്നതുവരെ മാത്രമേ ശ്രദ്ധാപൂര്‍വ്വം പോറ്റുകയുള്ളൂ. ആ കിളിക്കുഞ്ഞുങ്ങള്‍ക്ക് പറക്കാന്‍ കഴിവുണ്ടായിക്കഴിഞ്ഞാല് തളളപ്പക്ഷികള്ക്ക് അവയോടുള്ള മമതാബന്ധം അവസാനിക്കുന്നു. അതോടെ കിളിക്കുഞ്ഞുങ്ങള്‍ സംരക്ഷണത്തിന് അമ്മയെ ആശ്രയിക്കുകയുമില്ല. പക്ഷേ മനുഷ്യന് ബുദ്ധിശക്തിയിലും വിവേകശക്തിയിലും സമ്പന്നനാണെങ്കിലും വ്യക്തിപരമായ മമതാബന്ധങ്ങളിലും പ്രതിപത്തികളിലും കുടുങ്ങിക്കഴിയുന്നു.
ബുദ്ധിയോഗത്തില്‍ പ്രയോജനപ്പെടുത്തേണ്ട പരമപ്രധാനമായ ഉപകരണം ബുദ്ധിയാണ്. എന്നാല്‍ ബുദ്ധി ആത്മസ്വരൂപം കൈക്കൊള്ളണമെങ്കില്‍ അത് ഗംഗാജലത്തിന്റെ പരിശുദ്ധിയും സ്വച്ഛതയും നേടണം. പരിശുദ്ധിയുടെയും നിസ്സംഗതയുടെയും ഓജസിന്റെയും അക്ഷയമായ ആദ്ധ്യാത്മികാഭിനിവേശത്തിന്റെയും അപ്രതിഹതമായ ഈശ്വരാഭിമുഖ പ്രയാണത്തിന്റെയും പ്രതീകമാണു ഗംഗ. ഗംഗാജലത്തിന്റെ നൈസര്‍ഗികമായ പരിശുദ്ധിയെ യാതൊന്നിനും കളങ്കപ്പെടുത്താന്‍ സാദ്ധ്യമല്ല. അതുപോലെ നിങ്ങളുടെ ബുദ്ധിയും യാതൊന്നിനാലും യാതൊരു ജീവിതസന്ദര്ഭത്താലും ലോപിതമാകാത്ത ഒരവസ്ഥ പ്രാപിക്കുന്നു. സ്വയം പ്രകാശിതമായ ആത്മാവുമായി ബന്ധപ്പെട്ട് തേജസ്സ് ആര്ജ്ജിക്കുമ്പോള് മാത്രമേ ബുദ്ധിക്ക് അത്തരം അവസ്ഥ സംപ്രാപ്തമാവുകയുള്ളൂ.
ബുദ്ധി പ്രകാശമാനമായാല് മാത്രം പോരാ. അത് വാള്‍ത്തലയുടെ മൂര്‍ച്ച നേടണം. എന്താണു മൂര്‍ച്ചയുടെ പ്രകൃതം! നിങ്ങള്‍ ഗുണ സങ്കീര്‍ണമായ ഒരു ലോകത്തിലാണു ജീവിക്കുന്നത്. നിങ്ങളുടെ ഉള്ളില്‍ വാസനകളുടെ ഒരു സംഭരണശാലയുണ്ട്. പുറമെയോ വശീകരിക്കുന്ന വിഭവം നിറഞ്ഞ ഒരു ലോകവും
– രമാദേവി
തയ്യാറാക്കിയത്:
ടി. ഭാസ്കരന് കാവുംഭാഗം
പ്രതികരിക്കാൻ ഇവിടെ എഴുതുക: