എല്ലാ അവസ്ഥയിലും ദാസന് എന്ന തന്റെ വ്യവസ്ഥാപിത നില ജീവന് സദാ നിലനിര്‍ത്തുന്നു. ഇപ്രകാരം ഈ ഭൗതിക പ്രകൃതിയുടെ ദാസന് എന്നനിലയില്‍ താന്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകളില്‍നിന്ന് ആഗ്രഹങ്ങളെ കൃത്യമായി ഉപേക്ഷിച്ച് മുക്തി നേടാന്‍ അയാള്‍ക്കു സാധിക്കില്ല. ജന്മനാ തന്നെ ദാസനായ ജീവന് സേവനം ചെയ്യാനുള്ള തന്റെ ആഗ്രഹം ഉപേക്ഷിക്കാന്‍ കഴിയും. നിര്‍വ്യക്തിക മോക്ഷമുള്പ്പെടെയുള്ള നാലു പുരുഷാര്‍ഥങ്ങളും അയാളുപേക്ഷിക്കണം. സേവിക്കാനുള്ള അവന്റെ ആഗ്രഹത്തെ ഗളഹസ്തം ചെയ്യുന്നതാണീ പുരുഷാര്ഥങ്ങള്. അവയെ ഉപേക്ഷിച്ച് ഭഗവാനെ സേവിക്കാനുള്ള തന്റെ ആദിമമായ ആധ്യാത്മികാഭിലാഷം ശ്രദ്ധാപൂര്‍വം പുറത്തുകൊണ്ടുവരണം. ഇതേകാര്യം മുകളിലുദ്ധരിച്ച ഭാഗത്തു ശ്രീ അരവിന്ദന് സൂചിപ്പിച്ചിട്ടുണ്ട്.ി
-ഭക്തിവേദാന്തസ്വാമി പ്രഭുപാദര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: