ആറന്മുള: ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ അഷ്ടമി രോഹിണി വള്ളസദ്യയുടെ പുണ്യം നുകര്‍ന്ന് ഭക്തജനസഹസ്രങ്ങള്‍. ഭഗവാന്റെ ജന്മനാളായ ഇന്നലെ രാവിലെ പതിനൊന്നിന് ആദ്ധ്യാത്മിക പ്രഭാഷക ഉഷാ സുരേഷ വഴിപാട്വള്ളസദ്യ ഉദ്ഘാടനം ചെയ്തു. അഷ്ടമിരോഹിണി വള്ളസദ്യയ്ക്കായി ക്ഷേത്രമതിലകത്ത് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.
51 പള്ളിയോടങ്ങളില്‍ എത്തിയ കരക്കാര് വഞ്ചിപ്പാട്ട് പാടി ഭഗവാനെ സ്തുതിച്ച് ക്ഷേത്രംവലംവച്ചു. പള്ളിയോടങ്ങളിലെത്തിയവര്‍ക്ക് ക്ഷേത്രത്തിന്റെ വടക്കേ മുറ്റത്തും മറ്റുള്ളവര്‍ക്ക് തെക്കേ മുറ്റത്തുമായാണ് വള്ളസദ്യ വിളമ്പിയത്. ഉപ്പേരി, ശര്‍ക്കരവരട്ടി, ഉണ്ണിയപ്പം, പരിപ്പുവട, എള്ളുണ്ട, പച്ചടി, കിച്ചടി, ഇഞ്ചി, കടുമാങ്ങ, നാരങ്ങ, നെല്ലിക്ക അച്ചാര്‍, ഓലന്‍, അവിയല്‍, വഴുതനങ്ങ മെഴുക്കുവരട്ടി, അടപ്രഥമന്‍, കടലപായസം, പാല്പായസം തുടങ്ങി 47 വിഭവങ്ങളടങ്ങിയ സദ്യയാണ് ഭഗവാന്റെ ജന്മദിനത്തില് വിളമ്പിയത്. വിജയന് നടമംഗലത്തിന്റെ നേതൃത്വത്തിലുള്ള മുന്നൂറിലേറെ പാചകക്കാരാണ് സദ്യ തയ്യാറാക്കിയത്. സദ്യയില്‍ പ്രത്യേക വിഭവമായി അമ്പലപ്പുഴ പാല്‍പ്പായസവും ഉണ്ടായിരുന്നു. പത്തനംതിട്ട ഡിവൈഎസ്പി സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സുരക്ഷാ സംവിധാനവും പോലീസ് ഒരുക്കിയിരുന്നു.
പള്ളിയോട സേവാസംഘത്തിന്റെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ക്ഷേത്ര ഉപദേശക സമിതിയുടെയും നേതൃത്വത്തിലുള്ള പ്രത്യേക സമിതിയുടെ ചുമതലയിലായിരുന്നു നടന്ന അഷ്ടമിരോഹിണി വള്ളസദ്യ.
പള്ളിയോട സേവാസംഘം ആക്ടിങ് പ്രസിഡന്റ് എന്‍ പി ശങ്കരനാരായണപിള്ള, സെക്രട്ടറി രതീഷ് ആര് മോഹന്‍, ട്രഷറര്‍ പി മോഹനചന്ദ്രന്, ജോ. സെക്രട്ടറി ജി സുരേഷ്, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ആര് ഗീതാകൃഷ്ണന്‍, പി എ അനില്‍കുമാര്‍, ദേവസം്ര അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ കെ. ഗോപാലകൃഷ്ണന്, ഭക്ഷണ കമ്മിറ്റി ഭാരവാഹികളായ കെ സഞ്ജീവ്കുമാര്‍, കെ ജി കര്‍ത്ത എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: