ഗുരുവായൂര്‍: കണ്ണന്റെ ജന്മദിനം ഗുരുപവനപുരിയെ ഭക്തി സാന്ദ്രമാക്കി. ക്ഷേത്രത്തില്‍ അഭൂതപൂര്‍വ്വമായ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. കൃഷ്ണ-രാധ വേഷധാരികളെയും പുരാണവേഷധാരികളെയും കൊണ്ട് ക്ഷേത്ര നഗരി നിറഞ്ഞു.
ക്ഷേത്രത്തില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിക്ക് നടന്ന ദീപക്കാഴ്ചയോടെയാണ് ചടങ്ങുകള്‍ക്കു തുടക്കമായത്. പെരുവനം കുട്ടന്മാരാരുടെ നേതൃത്വത്തില്‍ നടന്ന മേളത്തിന്റെ അകമ്പടിയോടെയുള്ള ശീവേലി എഴുന്നെള്ളിപ്പിന് ആയിരങ്ങളെത്തി. സ്വര്ണക്കോലത്തിലായിരുന്നു ഭഗവാനെ എഴുന്നള്ളിച്ചത്. ഒമ്പതരയോടെ പിറന്നാള്‍ സദ്യയ്ക്ക് തുടക്കമായി. ഊട്ടുപുര ഹാളിലും നടപ്പുരയിലുമായിരുന്നു പിറന്നാള്‍ സദ്യ ഒരുക്കിയിരുന്നത്. ഉച്ചതിരിഞ്ഞ് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി നടന്നു. ചോറ്റാനിക്കര വിജയന്റെ പ്രമാണത്തില്‍ പഞ്ചവാദ്യത്തോടെയായിരുന്നു കാഴ്ചശീവേലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: