തിരുവനന്തപുരം: എസ്സിഇആര്ടി ഈ അധ്യയനവര്‍ഷം പരിഷ്കരിച്ച പാഠപുസ്തകത്തില്‍ തെറ്റുകളുടെ പെരുമഴ. ഏഴാംക്ലാസിലെ ഇംഗ്ലീഷ് വിഷയത്തിന്റെ ഒന്നാംവാല്യത്തിലാണ് വ്യാപകമായി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയിരിക്കുന്നത്. ഇംഗ്ലീഷ് വാക്കുകളുടെ അര്‍ഥം തെറ്റായി നല്‍കിയത് കൂടാതെ വാക്കുകളുടെ സ്പെല്ലിങ്ങിലും അപാകതകളുണ്ട്.
എസ്സിഇആര്ടിയാണ് പരിഷ്കരിച്ച പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയത്. പാഠപുസ്തകത്തില്‍ വ്യാപകമായി തെറ്റുകള്‍ കടന്നുകൂടിയത് വിദ്യാഭ്യാസവകുപ്പിന്റെ ഗുരുതരവീഴ്ചയായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പുസ്തകത്തിന്റെ എട്ട്, ഒമ്പത്, 13, 17, 18, 19, 22, 25, 27, 29, 30, 31 പേജുകളിലാണ് വ്യാപകമായി അക്ഷരത്തെറ്റുകളും പൊരുത്തക്കേടുകളും വ്യാകരണപ്രശ്നങ്ങളുമുള്ളത്. ഒമ്പതാം പേജില്‍ ഫോറസ്റ്റഡ് (കാടുമൂടിക്കിടക്കുന്നത്) എന്നതിന് പകരം ഫ്റോസ്റ്റഡ് എന്നാണ് നല്‍കിയിരിക്കുന്നത്.
പല പേജിലും അക്ഷരങ്ങള്‍ മുറിച്ചെഴുതിയിരിക്കുന്നതുമൂലം വിദ്യാര്‍ഥികള്‍ക്ക് ഏത് വാക്കാണെന്ന് കൂട്ടിവായിക്കാന്‍ കഴിയുന്നില്ലെന്നും പരാതിയുണ്ട്. 33ാം പേജില്‍ തെറ്റുകളുടെ കൂമ്പാരമാണ്. പദങ്ങളുടെ പ്രയോഗംതന്നെ തെറ്റായാണ് അച്ചടിച്ചിരിക്കുന്നത്. പല വാക്കുകളുടെയും സാന്ദര്‍ഭിക അര്‍ഥവും വാചകങ്ങളുമല്ല നല്‍കിയിരിക്കുന്നത്. അഞ്ചുപാഠങ്ങളുളള ഇംഗ്ലീഷ് പാഠപുസ്തകം തയ്യാറാക്കുന്നതിന് പിന്നില്‍ 15 ഓളം അധ്യാപകര്‍ പ്രവര്‍ത്തിച്ചിരുന്നതായാണ് എസ്സിഇആര്ടിയുടെ രേഖകളില്‍നിന്ന് വ്യക്തമാവുന്നത്.
പത്ത് അധ്യാപകരെക്കൂടാതെ നാലു വിദഗ്ധന്മാരും പുസ്തകം തയ്യാറാക്കുന്നതിന് ചുക്കാന്‍ പിടിച്ചിരുന്നു. എസ്സിഇആര്ടി കരിക്കുലം വിഭാഗത്തിന്റെ തലവന്‍ ഡോ. എസ്. രവീന്ദ്രനായിരുന്നു അക്കാദമിക് കോ ഓഡിനേറ്റര്‍. എന്നാല്‍, യുപി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായുള്ള ഈ പാഠപുസ്തം തയ്യാറാക്കുന്നതിന് ഒരു യുപി അധ്യാപകനെപ്പോലും നിയോഗിച്ചിരുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കോളജ് അധ്യാപകരും ഹയര്‍ സെക്കന്‍ഡറി അധ്യാപകരും പാഠപുസ്തകം തയ്യാറാക്കുന്നതിന് ചുക്കാന്‍ പിടിച്ചതാണ് അബദ്ധങ്ങള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. പരിഷ്കരിച്ച പാഠപുസ്തകം പിന്‍വലിച്ച് വിദ്യാര്‍ഥികള്‍ക്ക് പഠനസൗകര്യത്തിന് അനുയോജ്യമായിരുന്ന പഴയ പാഠപുസ്തകം തുടരാന്‍ അനുമതി നല്‍കണമെന്നാണ് അധ്യാപകരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: