ചങ്ങനാശേരി: ദുരൂഹ സാഹചര്യത്തില്‍ അമ്മയുടേയും മകന്റെയും മൃതശരീരങ്ങള്‍ അഴുകിയ നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. ചങ്ങനാശേരി കടമാന്‍ചിറ പുത്തന്‍പറമ്പില്‍ ഗ്രേസമ്മ സ്കറിയ (65), മകന് സോണി സ്കറിയ (33) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഗ്രേസമ്മ സ്കറിയയുടെ മൃതദേഹം മുറിക്കുള്ളിലെ കട്ടിലിലും മകന് സോണിയുടെ ശരീരം ഹാളിലെ ഫാനിന്റെ കൊളുത്തില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം മകന് ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇടത് കഴുത്ത് വെട്ടേറ്റ മുറിഞ്ഞ നിലയിലായിരുന്നു. ചോര പുരണ്ട വെട്ടുകത്തിയും രണ്ട് കത്തികളും അടുക്കളയില്‍ നിന്നും പോലീസ് കണ്ടെടുത്തു. അടുക്കളയിലും മുറിയിലും ഹാളിലും ചോര ഉണങ്ങിക്കിടപ്പുണ്ടായിരുന്നു.
കേറ്ററിംഗ് ജോലിക്കാരനായ സോണിയും അമ്മയും സമീപവാസികളുമായി അധികം ബന്ധം പുലര്‍ത്തിയിരുന്നില്ല. യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഞായറാഴ്ച മുതല്‍ ഇവരുടെ വീട് അടഞ്ഞു കിടക്കുകയായിരുന്നു. ഇവര്‍ എവിടെയെങ്കിലും പോയിരിക്കാം എന്നായിരുന്നു നാട്ടുകാര്‍ കരുതിയിരുന്നത്. മുന്ന് ദിവസമായി സുഹൃത്തിനെ കാണാതിരുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ വീട്ടില്‍ എത്തിയ റോയി എന്ന കൂട്ടുകാരന് കതകില്‍ മുട്ടിവിളിച്ചെങ്കിലും പ്രതികരണമില്ലാതിരന്നതിനെ തുടര്‍ന്ന് ജനല്‍പാളി തുറന്ന് നോക്കുമ്പോളാണ് ഹാളിലെ ഫാനിന്റെ കൊളുത്തില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ സോണിയെ കണ്ടത്.
പോലീസ് കതക് പൊളിച്ച് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് ഗ്രേസമ്മയെ കിടപ്പുമുറിയിലെ കട്ടിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ടുവരെ ഇവരെ രണ്ടുപേരെയും വീട്ടില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. മുപ്പത് വര്‍ഷമായി ഇവിടെ താമസിക്കുന്ന ഇവര്‍ക്ക് മറ്റ് നാട്ടുകാരുമായോ ബന്ധുക്കളുമായോ യാതൊരുതരത്തിലുള്ള ബന്ധവും ഇല്ലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: