കൊച്ചി: മദ്യനയം സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്നും ഇതില്‍ കോടതി ഇടപെടരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ബോധിപ്പിച്ചു.
പൊതുജനാരോഗ്യവും പൊതുതാല്പര്യവും മുന്‍നിര്‍ത്തിയാണ് നയം. നികുതി വകുപ്പ് അഡീഷനല്‍ സെക്രട്ടറി വി.എസ്. സുരേഷ്കുമാറാണ് സത്യവാങ്മൂലം നല്‍കിയത്.
ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത് താത്കാലികമായാണ്, ബാറുകള്‍ നടത്തുക മൗലികാവകാശമല്ല, ഭരണകക്ഷിയുടെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് നടപ്പിലാക്കുന്നത് തുടങ്ങിയ വാദങ്ങളുമുണ്ട്.
ജനങ്ങളുടെ ആരോഗ്യം പൊതുതാത്പര്യം എന്നിവക്കാണ് പ്രധാന്യംനല്കുന്നത്. വ്യാജമദ്യനിരോധനം തടയാന്‍ സര്‍ക്കാര്‍ നടപടി എടുത്തു. എക്സൈസ്, പോലീസ് വകുപ്പിന് കര്‍ക്കശനിര്‍ദ്ദേശം നല്‍കിയിരുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നു.
മദ്യനയത്തിന് അനുകൂലമായും, പ്രതികൂലമായും കക്ഷി ചേരാനുളള ഒരുകൂട്ടം അപേക്ഷകളും ജസ്റ്റിസ് കെ.സുരേന്ദ്രമോഹന്റെ പരിഗണനയ്ക്ക് വരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: