ന്യൂദല്‍ഹി: ട്രസ്റ്റിന്റെ മറവില്‍ വികലാംഗരുടെ പണംതട്ടിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ സല്മാന് ഖുര്‍ഷിദിനും ഭാര്യ ലൂയിസ് ഖുര്‍ഷിദിനുമെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ. ഇവര്‍ നേതൃത്വം നല്കുന്ന സാക്കിര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റ് ഉത്തര്‍പ്രദേശില്‍ ശാരീരിക വൈകല്യമുള്ളവര്‍ക്കു നല്‍കുന്നതിനുള്ള ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്ന ആരോപണത്തെക്കുറിച്ചാണ് സിബിഐ അന്വേഷണം നടത്തുവാന്‍ കേന്ദ്ര സാമൂഹ്യ ക്ഷേമമന്ത്രാലയം ശുപാര്‍ശ ചെയ്തത്. സാമൂഹ്യ ക്ഷേമമന്ത്രി തവര്‍ ചന്ദ് ഗെഹ്ലോട്ടാണ് ഇക്കാര്യമറിയിച്ചത്.
വ്യാജ ഒപ്പുകളിട്ട് വികലാംഗര്‍ക്കുള്ള സര്‍ക്കാര്‍ ഫണ്ട് ട്രസ്റ്റ് നേടിയെടുത്തെന്നാണ് ആരോപണം. യുപിയിലെ 17 ജില്ലകളിലുള്ള വികലാംഗര്‍ക്ക് ക്രച്ചസുകളും മറ്റ് ഉപകരണങ്ങളും നല്‍കാനുള്ള ക്യാമ്പുകള്‍ നടത്താനുള്ള ഫണ്ടായിരുന്നു ഇത്. ഇതില്‍ പത്തു ജില്ലകളിലും അധികൃതര്‍ ക്യാമ്പിന് അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ അവിടത്തെ ഉദ്യോഗസ്ഥരുടെ ഒപ്പുകള്‍ വ്യാജമായി നിര്‍മിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നാണ് ആരോപണം.
ഒരു ന്യൂസ് ചാനലാണ് അഴിമതി പുറത്ത് കൊണ്ട് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: