അഞ്ചു ബ്രാഹ്മണര്‍ തങ്ങളുടെ വാദപ്രതിവാദത്തിനൊരു തീര്‍പ്പു കല്പ്പിക്കാന് അവിടുത്തെ അടുത്തെത്തി. ഒരാള്‍ പറഞ്ഞു മഹാത്മന്, എന്റെ ശാസ്ത്രപ്രകാരം, ഈശ്വരസ്വരൂപമിതാണ്; അവനെ പ്രാപിക്കാനുള്ള ഉപായം ഇതാണ്. വേറൊരാള് പറഞ്ഞു അതൊക്കെ അസംബന്ധം. എന്റെ പ്രമാണമനുസരിച്ച് ഇത്തരത്തിലാണ്. ഈശ്വരനിലേക്കുള്ള വഴി ഇതുമാണ്. അങ്ങനെ ബാക്കി മൂവരും. അവിടുന്നു മിണ്ടാതിരുന്ന് ഒക്കെ കേട്ടു. എന്നിട്ട് ഓരോരുത്തരോടായി ചോദിച്ചു. ഈശ്വരന് ക്രോധിക്കുമെന്നോ, അവിടുന്ന് ആരെയെങ്കിലും എപ്പോഴെങ്കിലും ഉപദ്രവിക്കുമെന്നോ, അവിടുന്ന് അശുദ്ധമാകുമെന്നോ നിങ്ങളുടെയാരുടെയെങ്കിലും പുസ്തകം പ്രസ്താവിക്കുന്നുണ്ടോ. ഇല്ല മഹാശയ, ഈശ്വരന് ശുദ്ധനും സദ്ഗുണനിധിയുമാണെന്നാണ് അവയെല്ലാം ഉപദേശിക്കുന്നത്. എന്നാല്പിന്നെ എന്റെ സ്നേഹിതരേ ഈശ്വരനെന്തെന്നറിയാനായി നിങ്ങളെന്തുകൊണ്ട് പവിത്രതയും സദ്ഗുണവും സമ്പാദിക്കുന്നില്ല.
– സ്വാമി വിവേകാനന്ദന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: