കൊച്ചി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനരംഗത്ത് സമ്പൂര്‍ണ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. കോഴ്സുകളിലേക്കുള്ള പ്രവേശനം സ്വാശ്രയ മാനേജ്മെന്റുകളുടെ ഇഷ്ടാനസുരണമായിത്തീര്ന്നിരിക്കുകയാണിപ്പോള്.
ഫീസും അവര്‍ തന്നെ നിശ്ചയിക്കും. ഇതുമൂലം സാധാരണക്കാരായ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമാണ് നെട്ടോട്ടമോടുന്നത്. സര്‍ക്കാരിന് സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളുടെ മേല്‍ ഒരു നിയന്ത്രണവുമില്ലാത്തതാണ് ഈ ദു:സ്ഥിതിക്ക് കാരണം. പെട്ടിക്കട തുടങ്ങുന്നതിനുള്ള നിയന്ത്രണം പോലും മെഡിക്കല്‍ കോളജുകളുടെ കാര്യത്തിലില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
തെറ്റായ സ്വാശ്രയ പ്രവേശന രീതിയും സ്വകാര്യ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കാത്തതും നിമിത്തമായി എംബിബിഎസ് പ്രവേശനം ലഭിക്കാതെപ്പോയ വൈക്കം സ്വദേശിനി രേഷ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റീസുമാരായ കെ.ടി. ശങ്കരന്, പി.ഡി. രാജന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജി കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: