തിരുവനന്തപുരം: കശ്മീരിലെ പ്രളയബാധിതരുടെ ദുരിതാശ്വാസത്തിനെന്ന പേരില്‍ വിഘടനവാദി നേതാവ് സയ്ദ് അബ്ദുറഹ്മാന് ഗിലാനി കേരളത്തിലെത്തിയത് ദുരൂഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്. ഗിലാനിയുടെ കേരള സന്ദര്‍ശനത്തെപ്പറ്റി സര്‍ക്കാര്‍ അന്വേഷിക്കണം. ജമ്മു കശ്മീരിലെ ഭീകരവാദിയും വിഘടന വാദിയുമായ ഗിലാനി ദുരിതാശ്വാസ ഫണ്ട് പിരിക്കാന്‍ തന്നെയാണോ കേരളത്തിലെത്തിയതെന്ന് സംശയമുളവാക്കുന്നതാണ്. വിഘടനവാദം വളര്‍ത്തി രാജ്യത്തിനെതിരെ യുദ്ധം നടത്തുന്നവരുടെ നേതാവാണ് ഗിലാനി. ദുരിതാശ്വത്തിനെന്ന പേരില്‍ പണം പിരിക്കുന്നത് എന്തിന് വേണ്ടിയാണെന്ന് സര്‍ക്കാര്‍ അന്വേഷിക്കണം.
പ്രളയത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങളാല്‍ വിഘടനവാദികള്‍ക്ക് കശ്മീരില്‍ അടിത്തറ നഷ്ടപ്പെട്ടു കഴിഞ്ഞു. ഒരു വിഘടനവാദ നേതാവ് ആദ്യം പണം തേടി എത്തുന്നത് കേരളത്തിലേക്കാണ്. ഇത് ആശങ്കയുളവാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളക്കരവും മറ്റു നികുതികളും വര്‍ധിപ്പിച്ച് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ കാരണം സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും അഴിമതിയുമാണെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.
ധനമന്ത്രി കെ.എം. മാണി നികുതി പിരിച്ചെടുക്കുന്നതില്‍ കാട്ടിയ വിട്ടുവീഴ്യാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം. പലര്‍ക്കും ബോധപൂര്‍വ്വം ഇളവുകള്‍ നല്കി. സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയില്ല, സാമ്പത്തിക ബുദ്ധിമുട്ട് മാത്രമേയുള്ളു എന്ന വാദം നികുതി വര്‍ധിപ്പിച്ചതോടെ പൊളിഞ്ഞു. സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരെ ബിജെപി സമരപരിപാടികള്‍ ആവിഷ്കരിക്കും. രണ്ട് ദിവസത്തിനുള്ളില്‍ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുമെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: