കൊച്ചി : മഞ്ഞുമ്മല്‍ കര്‍മലീത്ത ആശ്രമത്തിനു കീഴിലുള്ള പൊന്നാരിമംഗലം സ്റ്റെല്ല മാരീസ് മൊണാസ്ട്രിയിലെ ഫാ. ഹിപ്പോളിറ്റസ് കട്ടിക്കാട്ട് ഒസിഡിയെ നേവല്‍ ഉദ്യോഗസ്ഥര്‍ അതിക്രൂരമായി മര്‍ദിക്കുകയും ഒന്നര മണിക്കൂറിലേറെ വെയിലത്തു നിര്‍ത്തി പീഡിപ്പിക്കുകയും ചെയ്തതില്‍ വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍ ദുഃഖവും ഉത്കണ്ഠയും രേഖപ്പെടുത്തി.
ആശ്രമത്തിന്റെ ഉടമസ്ഥതയിലുള്ള വസ്തുവുമായി ബന്ധപ്പെട്ട് നേവിയുടെ തര്‍ക്കത്തെ തുടര്‍ന്ന് തല്‍സ്ഥിതി തുടരാന്‍ ഹൈക്കോടതി ഉത്തരവിട്ട സ്ഥലത്തേക്ക് നാവികര്‍ കയറിയത് ചോദ്യം ചെയ്തതിനാണ് ഫാ. ഹിപ്പോളിറ്റസിനെ ഗ്രൂപ്പ് ക്യാപ്റ്റന്റെ നേതൃത്വത്തില്‍ നേവിക്കാര് ക്രൂരമായി മര്‍ദ്ദിക്കുകയും വൈദികന് അണിഞ്ഞിരുന്ന തിരുവസ്ത്രം വലിച്ചുകീറി അസഭ്യങ്ങള്‍ ചൊരിഞ്ഞ് അപമാനിക്കുകയും ചെയ്തത്, ആര്‍ച്ച്ബിഷപ്പ് ആരോപിച്ചു.
സംഭവത്തില്‍ പ്രതിഷേധിച്ച് ആശീര്‍ഭവനില്‍ നിന്ന് മദര്‍ തെരേസ സ്ക്വയറിലേക്ക് കെഎല്‍സിഎയുടെ നേതൃത്വത്തില്‍ വരാപ്പുഴ അതിരൂപതയിലെ വിവിധ സംഘടനകളും ബോള്‍ഗാട്ടി, പൊന്നാരിമംഗലം ഇടവകകളിലെ വൈദികരും ജനങ്ങളും കര്‍മലീത്ത വൈദികരും ചേര്‍ന്ന് റാലി നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: