ഒരുഗ്രാമത്തില്‍ ഒരു സന്ന്യാസി ആലിന്റെ ചുവട്ടില്‍ വന്നിരുന്നു ദിവസവും ജപധ്യാനങ്ങള്‍ ചെയ്യുമായിരുന്നു. ഗ്രാമവാസികള്‍ അദ്ദേഹത്തിനു പഴങ്ങളും പലഹാരങ്ങളും കാണിക്കവെച്ചു വേണ്ട ശുശ്രൂഷകളും നല്കി. ഇതു ദിവസവും കാണാറുണ്ടായിരുന്ന ഒരു യുവാവു കരുതി ഇങ്ങനെ ഒരു സന്ന്യാസിയായാല്‍ ജീവിക്കാന്‍ പ്രയാസമുണ്ടാകില്ല എന്ന്. അയാള്‍ അടുത്തൊരു ഗ്രാമത്തില്‍ പോയി സന്ന്യാസവസ്ത്രവും ധരിച്ച് ഒരു ആല്ചുവട്ടിലിരുന്നു ജപധ്യാനങ്ങള്‍ തുടങ്ങി. രണ്ടുമൂന്നു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സന്ന്യാസിയെ പൂജിക്കുവാനായി ആളുകളുടെ വരവാരംഭിച്ചു. മധുരപലഹാരങ്ങളും പഴങ്ങളും ധാരാളമെത്തി. സ്വാമിയെ കാണുവാന്‍ വരുന്നവരുടെ കൂട്ടത്തില്‍ സുന്ദരികളായ അനേകം പെണ്‍കുട്ടികളും ഉണ്ടായിരുന്നു. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സന്ന്യാസിയെ കാണാനില്ല. ആള് ഒരു പെണ്‍കുട്ടിയെയുംകൊണ്ടു സ്ഥലം വിട്ടു. അനുകരിക്കാന്‍ മാത്രമായി വരുന്നവര്‍ക്കു രക്ഷപ്പെടാന്‍ കഴിയില്ല. പൂര്‍ണ അര്‍പ്പണവും വിശ്വാസവും ഉള്ളവര്‍ മാത്രം രക്ഷപ്പെടും. അല്ലാത്തവര്‍ അവരുടെ വഴിക്കുപോകും.
-മാതാഅമൃതാനന്ദമയി ദേവീ
പ്രതികരിക്കാൻ ഇവിടെ എഴുതുക: