കോഴിക്കോട്: സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കുറ്റകരമായ അനാസ്ഥ ഹയര്‍സെക്കണ്ടറി മേഖലയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഹയര്‍സെക്കന്ററി അധ്യാപകരുടെ പരിശീലനം നടത്താത്തതാണ് കാരണം. പ്ലസ് വണ്‍ പാഠപുസ്തകം, സിലബസ് എന്നിവ മാറിയിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും അധ്യാപകര്‍ക്ക് പരിശീലനമോ കൈപുസ്തകമോ നല്‍കിയിട്ടില്ല.
പ്ലസ് വണ്ണിന് ആകെയുള്ള 58പുസ്തകങ്ങളില്‍ 39 എണ്ണം എസ്.സിഇആര്ടിതയ്യാറാക്കിയ പുതിയവയാണ്. അവശേഷിക്കുന്നതാകട്ടെ ഏഴു വര്‍ഷമായി പഠിപ്പിച്ചുപോരുന്നതും. പുതിയ പാഠ്യപദ്ധതി അനുസരിച്ച് മേല്‍ പുസ്തകങ്ങള്‍ പഠിപ്പിക്കുന്ന ശൈലിയില്‍ മാറ്റംവരുത്തേണ്ടതിനാല് അധ്യാപകര്‍ക്ക് യഥാസമയം പരിശീലനം നല്‍കേണ്ടതുണ്ട്. ഹയര്‍സെക്കന്ററി മേഖലയിലെ 29,000 അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കേണ്ടത്.ഈ വര്‍ഷം അനുവദിച്ച 500 ഓളം പ്ലസ് വണ്‍ ബാച്ചുകളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതിനാല്‍ അവര്‍ക്കും പരിശീലനം ആവശ്യമാണ്
ഹയര്‍സെക്കന്ററി മേഖലയില്‍ പഠിപ്പിച്ച് പരിചയമില്ലാത്തവരാണ് 2000ത്തിനടുത്തുവരുന്ന ഗസ്റ്റ് ലക്ചറര്‍മാരില്‍ ഭൂരിഭാഗവും എന്നതിനാല്‍ പരിശീലനം നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: