തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് ചെന്നിത്തല. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ രാഷ്ട്രീയ ബന്ധം സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
സിപിഎം കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ചാല്‍ കേരളം ശാന്തമാകും. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ സിപിഎം മുന്‍കൈയെടുക്കുമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മനോജ് വധവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി ടി.പ്രഭാകരന് അറസ്റ്റിലായിരുന്നു. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളിയാണ്.
മുഖ്യപ്രതി വിക്രമന് ആവശ്യപ്പെട്ട പ്രകാരമാണ് കൊലപാതകത്തില്‍ പങ്കാളിയായതെന്ന് പ്രഭാകരന് മൊഴി നല്‍കിയിട്ടുണ്ട്. കൊലയാളി സംഘത്തില്‍ 12 പേരുണ്ടായിരുന്നുവെന്നും അന്വേഷണ സംഘത്തോട് പ്രഭാകരന് പറഞ്ഞു. ഇന്ന് കോടതിയില്‍ ഹാജരാക്കുന്ന പ്രഭാകരനെ കസ്റ്റഡിയില്‍ ആവശ്യപ്പെടുന്ന അന്വേഷണ സംഘം തിരിച്ചറിയല്‍ പരേഡിന് വിധേയനാക്കും.
അതിനിടെ ടി.പി ചന്ദ്രശേഖരന് വധക്കേസിന്റെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമനെ ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: