തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി നടപ്പാക്കരുതെന്നാവശ്യപ്പെട്ട് പരാതി നല്‍കിയവര്‍ക്കെതിരെ ദേശീയ ഹരിത ട്രിബ്യൂണലില്‍ തുറമുഖ കമ്പനി ഹര്‍ജി നല്കി. പരാതിക്കാരനെ സാക്ഷിയാക്കണമെന്നും നേരിട്ട് വിളിച്ച് വരുത്തണമെന്നും ആവശ്യപ്പെട്ടാണ് തുറമുഖ കമ്പനി ഹര്‍ജി നല്‍കിയത്. ഹര്‍ജി നാളെ ട്രിബ്യൂണല്‍ പരിഗണിച്ചേക്കും.
വിഴിഞ്ഞം തുറമുഖത്തിന്റെ പാരിസ്ഥിതികാനുമതി ചോദ്യം ചെയ്ത് മേരി ദാസന്, വില്‍ഫ്രഡ് എന്നിവര്‍ നല്കിയ ഹര്‍ജി ചോദ്യം ചെയ്താണ് വിഴിഞ്ഞം തുറമുഖ കമ്പനി ദേശീയ ഹരിത ട്രിബബ്യൂണലില് ഹര്‍ജി നല്‍കിയിരിക്കുന്നത്. റിസോര്‍ട്ട് ലോബിയുടെ ആളായിട്ടാണ് മേരിദാസന്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇദ്ദേഹത്തിന്റെ വ്യക്തി വിവരങ്ങള്‍ പരിശോധിക്കണമെന്നും ഹര്‍ജിയി പറയുന്നു.
മേരിദാസന്റെ വിദ്യാഭ്യാസ യോഗ്യത, ബാങ്ക് അക്കൗണ്ട്, ഫോണ്‍രേഖകള്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം പരിശോധിക്കണം. മേരിദാസന്‍ ഇക്കാര്യത്തില്‍ കേസ് നടത്താനുള്ള പണം എവിടെ നിന്നുമാണ് കിട്ടുന്നതെന്നും പരിശോധിക്കണം എന്ന് കമ്പനി ആവശ്യപ്പെട്ടു. വിഴിഞ്ഞത്തെ ജൈവസമ്പത്തിന് ദോഷം എന്ന് കാണിച്ചായിരുന്നു മേരിദാസന്‍ നേരത്തേ ഹര്‍ജി സമര്‍പ്പിച്ചത്.
ചില സമ്മര്‍ദ്ധങ്ങള്‍ മൂലമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ ഹര്‍ജി നല്‍കിയതെന്ന് മേരി ദാസന് ഒരു ചാനലിനോട് വെളിപ്പെടുത്തിയിരുന്നു. കേസില്‍ ഹാജരായ വക്കീല്‍ ആരാണെന്ന് തനിക്കറിയില്ല. വിഴിഞ്ഞം പദ്ധതിയുടെ പ്രധാന്യം നാട്ടുകാര്‍ പറഞ്ഞാണ് തനിക്കുമനസ്സിലായത് എന്നീ കാര്യങ്ങളാണ് മേരിദാസന്‍ വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മേരിദാസനെ സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞം തുറമുഖ കമ്പനി ദേശീയ ഹരിത ട്രിബ്യൂണലില്‍ ഹര്‍ജി നല്‍കിയത്.
തീരദേശ പരിപാലന നിയമത്തിന്റെ ഭേദഗതി ചോദ്യം ചെയ്തു കൊണ്ടാണ് വില്‍ഫ്രഡ് ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: