അമേത്തി: ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ വസ്തുതര്‍ക്കത്തെ തുടര്‍ന്നുണ്ടായ വഴക്കില്‍ വിമുക്ത ഭടനെ ഭാര്യയും മകളും ചേര്‍ന്ന് അടിച്ചു കൊലപ്പെടുത്തി. കൊച്ചിതിലെ സാബാന്‍ എന്ന വിമുക്തഭടനാണ് കൊല്ലപ്പെട്ടത്. ഭാര്യ മഹെജാബാനും ഇളയമകള്‍ ഷാഹിനും ചേര്‍ന്നാണ് സാബാറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്.
സാബാറിന് രണ്ട്് പെണ്മക്കളാണ് ഉള്ളത്. ഇവരെ രണ്ടുപേരെയും വിവാഹം കഴിച്ചയക്കുകയും ചെയ്തു. എന്നാല്‍ ഇളയമകള്‍ സാബാറിനൊപ്പമാണ് താമസിക്കുന്നത്. കുടുംബ സ്വത്തുക്കള്‍ മുഴുവനായി ഷാഹിന്റെ പേരിലേയ്ക്ക് മാറ്റുവാന്‍ ഭാര്യ സാബാറിനെ നിര്‍ബന്ധിച്ചു.
എന്നാല്‍ ഇത് ചെവിക്കൊള്ളാന്‍ സാബാര് തയാറായില്ല. ഇതില്‍ പ്രകോപിതരായ അമ്മയും മകളും സാബാറിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ഭാര്യ മഹെജാബാന സമ്മതിച്ചിട്ടുണ്ട്. മര്‍ദ്ധനത്തില്‍ ഗുരുതര പരിക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: