തൃശൂര്‍: ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഇനത്തില്‍പ്പെട്ട മത്സ്യങ്ങളെ കേരളത്തിലെ ജലാശയങ്ങളില്‍ വളര്‍ത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയതോടെ ഈ മേഖലയില്‍ മീന്‍പിടിച്ച് ഉപജീവനം കഴിക്കുന്ന വര് പട്ടിണിയില്‍. പുതിയ ഉത്തരവ് കുടുതല്‍ ബാധിക്കുന്നത് ആദിവാസി-ഗോത്ര വിഭാഗങ്ങളെയും ഡാമില്‍നിന്നും മത്സ്യംപിടിച്ചു ജീവിക്കുന്നവരെയുമാണ്.
ഡാമുകളിലും മറ്റും ഇത്തരം മത്സ്യങ്ങള്‍ നിക്ഷേപിച്ച് വളര്‍ത്തി പിടിച്ചുവിറ്റ് ഉപജീവനം കഴിക്കുകയാണ് ഇവര്‍ ചെയ്തിരുന്നത്. നിലവില്‍ മത്സ്യത്തിന്റെ ലഭ്യത വളരെ കുറവാണ്. ഇതിനിടയിലാണ് വനംവകുപ്പ് ഇത്തരമൊരു തിരുമാനവുമായി രംഗത്ത് എത്തിയത്. വനംപരിസ്ഥിതി വകുപ്പിന്റെ ഈ നടപടിക്കെതിരെ ഫിഷറീസ് വകുപ്പ് രംഗത്തെത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ വാദം അടിസ്ഥാനരഹിതമാണെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറയുന്നു. ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഇനത്തില്‍പ്പെടുന്ന രോഹു, മൃഗാള്‍, കട്ല എന്നിവയ്ക്കാണ് വനംവകുപ്പ് വിലക്കേര്‍പ്പെടുത്തിയത്. ഇത്തരം മത്സ്യങ്ങള്‍ സ്വഭാവികമായ ജൈവ വൈവിധ്യങ്ങളെ ്യൂനശിപ്പിക്കുമെന്നാണ് വനം വകുപ്പിന്റെ വാദം. മാത്രമല്ല മറ്റൊരു മേഖലയില്‍ ്യൂനിന്നും ജീവിവര്‍ഗങ്ങളെ അന്യ ജൈവമേഖലയില്‍ വിന്യസിക്കുമ്പോള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി വാങ്ങണമെന്നും്യൂനിയമമുണ്ട്. ഈ നിയമങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് ഫിഷറീസ് വകുപ്പ് ഡാമുകളിലും ജലാശയങ്ങളിലും മത്സ്യം നിക്ഷേപിച്ചതെന്നും ഇവര്‍ പറയുന്നു.
ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഉത്തരേന്ത്യന്‍ ജലാശയങ്ങളില്‍ കണ്ടുവന്നിരുന്ന മത്സ്യയിനമായിരുന്നു. ഇവ കേരളത്തിന്റെ ജൈവമേഖലയിലെ തനതുമത്സ്യങ്ങളെ ്യൂനശിപ്പിക്കുമെന്നാണ് വനംവകുപ്പ് പറയുന്ന ന്യായം.ഇന്ത്യന്‍ മേജര്‍ കാര്‍പ്പ് ഇനത്തില്‍പ്പെടുന്ന കട്ല ജലാശയത്തിന്റെ മേല്‍ത്തട്ടില്‍നിന്നുള്ള ജന്തുപ്ലവങ്ങളെയാണ് ഭക്ഷിക്കുന്നത്. കൂടാതെ കൃത്രിമ ആഹാരവും ഇവയ്ക്ക് ഭക്ഷിക്കാനാവും. ജന്തുപ്ലവകങ്ങളെന്നാല് സസ്യവിഭാഗങ്ങളോട് സാമ്യമുള്ളതാണെന്നും ഇവയെ ഭക്ഷിക്കുന്നതിലൂടെ പ്രകൃതിദത്ത ഉത്പാദനക്ഷമത കുറയില്ലെന്നുമാണ് അക്വാകള്‍ച്ചര്‍ വിദ്ഗധര്‍ പറയുന്നത്. പൊതുവേ സസ്യഭുക്കുകളെന്ന് അറിയപ്പെടുന്ന ഇന്ത്യന്‍ മേജര്‍ കാര്‍പ്പുകള്‍ കേരളത്തിന്റെ മത്സ്യസമ്പത്തിനെ ഏതെങ്കിലും വിധത്തില്‍ ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഫിഷറീസ് വിദഗ്ധര്‍ അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: