ആലപ്പുഴ: നിയമനിര്‍മ്മാണ സഭകളും ജുഡീഷ്യറിയും ഒരുമയോടെ മുന്നോട്ടു പോകുന്നതാണ് രാജ്യനന്മയ്ക്ക് ഗുണകരമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ നടന്ന നാഷണല്‍ ലീഗല്‍ വര്ക്്ഷോപ്പിലെ പ്രത്യേക കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജുഡീഷ്യറി ഒരിക്കലും നിയമനിര്‍മ്മാണ സഭകളുടെ അധികാരം കവരാന്‍ ശ്രമിക്കില്ല. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആധുനിക കാലഘട്ടത്തില്‍ രാജ്യത്തിന്റെ പുരോഗതിക്കും നന്മയ്ക്കും ജുഡീഷ്യറിയുടെ പങ്ക് വളരെയേറെയാണ്. പക്ഷപാതമില്ലാതെയും നീതിയോടെയും പ്രവര്‍ത്തിക്കുകയെന്നതാണ് ന്യായാധിപരുടെ കടമ. ആഗോളവത്ക്കരണം ശക്തമായ കാലഘട്ടത്തില്‍ നീതിന്യായ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.
അഭിഭാഷകര്‍ ഉത്തരവാദിത്വങ്ങള്‍ മറന്ന് മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നത് ശരിയല്ല. ഇതൊഴിവാക്കണം. മാധ്യമങ്ങള്‍ സെന്സേഷണലിന്റെ പിന്നാലെ പോകുകയാണ്. വിധിന്യായങ്ങളിലെ ഏതെങ്കിലുമൊരു ഭാഗം ഉയര്‍ത്തിക്കാട്ടി വാര്‍ത്തകള്‍ നല്‍കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. താന്‍ ജഡ്ജിയായിരുന്നപ്പോള്‍ എങ്ങനെ പ്രവര്‍ത്തിച്ചുവോ, അതേ രീതിയില്‍ നിഷ്പക്ഷമായും നീതിയോടും കൂടി മാത്രമേ ഗവര്‍ണര്‍ സ്ഥാനത്തും പ്രവര്‍ത്തിക്കൂവെന്നും അദ്ദേഹം പറഞ്ഞു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മെമ്പര്‍ എസ്. പ്രഭാകരന്, ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യ എക്സിക്യൂട്ടീവ് കമ്മറ്റി ചെയര്മാന് ടി.എസ്. അജിത്ത്, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. ശങ്കരന്, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് ബിരി സിങ് സിന്‍സിന്‍വാര്‍, കേരള ചീഫ് ജസ്റ്റിസ് അശോക്ഭൂഷണ്‍, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്, ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വൈസ്ചെയര്‍മാന്‍ എസ്.എല്‍. ഭോഗെ ഗൗഡ, ബാര്‍ കൗണ്‍സില്‍ ഓഫ് കേരള ചെയര്മാന് ടി.എച്ച്. അബ്ദുള്‍ അസീസ്, അഡ്വക്കേറ്റ് ജനറല്‍ അഡ്വ.കെ.പി. ദണ്ഡപാണി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: